തിരുവനന്തപുരം: കേരളത്തിലെ സിപിഎം മോദിയുടെ കാർബണ്‍ കോപ്പിയാണെന്നും പകൽ കമ്യൂണിസ്റ്റും രാത്രി ബിജെപിയുമാണെന്നും കെ. മുരളീധരൻ എംപി. ലാവ്ലിൻ കേസ് അനന്തമായി നീളുന്നതിൽ പിണറായി വിജയനും ബിജെപിയുമായുള്ള ധാരണ വ്യക്തമാണ്.
കർഷക സമരത്തെക്കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപിഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ചുവപ്പിനെ ക്കാൾ താത്പര്യം കാവിയോടാണ്. നരേന്ദ്ര മോദിയും അമിത്ഷായും കഴിഞ്ഞാൽ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്. അതാണ് ദേശീയ തലത്തിൽ കോണ്‍ഗ്രസ് സഹകരണത്തെ സിപിഎം എതിർക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
കർഷക സമരത്തെക്കുറിച്ച് അഭിപ്രായം പറയാത്ത ഏക ബിജെപിഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ചുവപ്പിനെ ക്കാൾ താത്പര്യം കാവിയോടാണ്. നരേന്ദ്ര മോദിയും അമിത്ഷായും കഴിഞ്ഞാൽ കോണ്‍ഗ്രസിന്റെ നാശം ആഗ്രഹിക്കുന്നത് പിണറായി വിജയനാണ്. അതാണ് ദേശീയ തലത്തിൽ കോണ്‍ഗ്രസ് സഹകരണത്തെ സിപിഎം എതിർക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.