കോഴിക്കോട്: ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍. ഭിന്നശേഷിക്കാര്‍ക്ക് ഉദ്യോഗക്കയറ്റത്തിനു സംവരണം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നാലു മാസത്തിനുള്ളില്‍ നല്‍കണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
2016ലെ വിധി നടപ്പാക്കാത്തതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വീണ്ടും ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മൗനം തുടരുകയാണ്.
കോടതി ഉത്തരവ് ലഭിച്ചിട്ടും തുടര്‍ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉത്തരവു ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടിയിലേക്കു നീങ്ങാനാകുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിനൊപ്പം സ്ഥാനക്കയറ്റവും പരിഗണിക്കണമെന്ന് 2016ലാണ് സുപ്രീംകോടതി വിധിയുണ്ടായിരുന്നത്. ഒന്‍പത് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയപ്പോള്‍ കേരളം ഉള്‍പ്പെടെ വിധി അവഗണിക്കുകയായിരുന്നു.
വിധി നടപ്പാക്കാത്തതിനെതിരേ പരാതികള്‍ വ്യാപകമായതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കു സ്ഥാനക്കയറ്റ സംവരണം നല്കുന്നതിനെതിരേയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു.
സംവരണം നല്‍കണമെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്നു കാണിച്ച് ഡിഫറന്റ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന് 2018ല്‍ കോടതിയുത്തരവ് സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിനും കേരള മുഖ്യമന്ത്രിക്കും സാമൂഹികനീതി മന്ത്രിക്കുമടക്കം നിവേദനം നല്കി. തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് നിയമവകുപ്പിന്റെ അഭിപ്രായം തേടി.
എന്നാല്‍ സംവരണം നല്‍കണമെന്നു കോടതി ഉത്തരവുണ്ടെന്നു പോലും പറയാതെ ഭരണവകുപ്പിനു തീരുമാനം കൈക്കൊള്ളാമെന്ന ഒഴുക്കന്‍ മറുപടി നല്കി ഫയല്‍ തിരിച്ചുനല്‍കുകയായിരുന്നു.
സുപ്രീം കോടതി ആവശ്യപ്പെട്ടത് 2016 ലെ നിയമം നടപ്പാക്കാൻ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരമുള്ള സംവരണം നടപ്പാക്കണമെന്നാണ് നിലവിലെ ഉത്തരവിലൂടെ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിലെയും ഒരോ ഗ്രൂപ്പ് തസ്തികകളിലും നാലുശതമാനത്തില്‍ കുറയാത്ത സംവരണം ഭിന്നശേഷിക്കാര്‍ക്കു നല്‍കണമെന്നാണ് 34-ാം വകുപ്പില്‍ പറയുന്നത്. നിയമം വന്ന് അഞ്ച് വര്‍ഷമായിട്ടും സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്ദേശമിറക്കിയില്ലെന്ന ഹര്‍ജിക്കാരുടെ പരാതി പരിഗണിച്ചാണ് നാലുമാസത്തിനകം നിര്ദേശമിറക്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ എന്‍ട്രികേഡറില്‍ മാത്രമാണ് ഭിന്നശേഷിക്കാര്‍ക്കു സംവരണമുള്ളത്. ക്ലാസ്ഫോര്‍ മുതല്‍ ക്ലാസ് ഒന്നു വരെ സ്ഥാനക്കയറ്റം വരുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്നായിരുന്നു ഉത്തരവ്.
കാഴ്ചയില്ലാത്തവര്‍, കേള്‍വിശക്തിയില്ലാത്തവര്‍, അസ്ഥിവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 1:1:1 എന്ന അനുപാതത്തിലായിരിക്കണം ഈ സംവരണമെന്നും കോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. അതേസമയം അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ എത്ര ഭിന്നശേഷിക്കാര്‍ ഉണ്ടെന്നുള്ള കണക്കു പോലും സർക്കാരിന്റെ കൈയില്‍ ഇല്ലെന്നാണ് വിവരം.
2016ലെ വിധി നടപ്പാക്കാത്തതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വീണ്ടും ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മൗനം തുടരുകയാണ്.
കോടതി ഉത്തരവ് ലഭിച്ചിട്ടും തുടര്‍ നടപടികളിലേക്കു സര്‍ക്കാര്‍ നീങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉത്തരവു ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടിയിലേക്കു നീങ്ങാനാകുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഭിന്നശേഷിക്കാര്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ നിയമനത്തിനൊപ്പം സ്ഥാനക്കയറ്റവും പരിഗണിക്കണമെന്ന് 2016ലാണ് സുപ്രീംകോടതി വിധിയുണ്ടായിരുന്നത്. ഒന്‍പത് സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കിയപ്പോള്‍ കേരളം ഉള്‍പ്പെടെ വിധി അവഗണിക്കുകയായിരുന്നു.
വിധി നടപ്പാക്കാത്തതിനെതിരേ പരാതികള്‍ വ്യാപകമായതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കു സ്ഥാനക്കയറ്റ സംവരണം നല്കുന്നതിനെതിരേയാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ സംവരണം നടപ്പാക്കാതെ സര്‍ക്കാര്‍ കൈയൊഴിഞ്ഞു.
സംവരണം നല്‍കണമെന്ന സുപ്രീം കോടതി വിധി കേരളത്തിലും നടപ്പാക്കണമെന്നു കാണിച്ച് ഡിഫറന്റ്ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന് 2018ല്‍ കോടതിയുത്തരവ് സഹിതം പ്രധാനമന്ത്രിയുടെ ഓഫീസിനും കേരള മുഖ്യമന്ത്രിക്കും സാമൂഹികനീതി മന്ത്രിക്കുമടക്കം നിവേദനം നല്കി. തുടര്‍ന്ന് സാമൂഹികനീതി വകുപ്പ് നിയമവകുപ്പിന്റെ അഭിപ്രായം തേടി.
എന്നാല്‍ സംവരണം നല്‍കണമെന്നു കോടതി ഉത്തരവുണ്ടെന്നു പോലും പറയാതെ ഭരണവകുപ്പിനു തീരുമാനം കൈക്കൊള്ളാമെന്ന ഒഴുക്കന്‍ മറുപടി നല്കി ഫയല്‍ തിരിച്ചുനല്‍കുകയായിരുന്നു.
സുപ്രീം കോടതി ആവശ്യപ്പെട്ടത് 2016 ലെ നിയമം നടപ്പാക്കാൻ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ 34-ാം വകുപ്പ് പ്രകാരമുള്ള സംവരണം നടപ്പാക്കണമെന്നാണ് നിലവിലെ ഉത്തരവിലൂടെ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഓരോ സര്‍ക്കാര്‍ സ്ഥാപനത്തിലെയും ഒരോ ഗ്രൂപ്പ് തസ്തികകളിലും നാലുശതമാനത്തില്‍ കുറയാത്ത സംവരണം ഭിന്നശേഷിക്കാര്‍ക്കു നല്‍കണമെന്നാണ് 34-ാം വകുപ്പില്‍ പറയുന്നത്. നിയമം വന്ന് അഞ്ച് വര്‍ഷമായിട്ടും സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്ദേശമിറക്കിയില്ലെന്ന ഹര്‍ജിക്കാരുടെ പരാതി പരിഗണിച്ചാണ് നാലുമാസത്തിനകം നിര്ദേശമിറക്കാന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ എന്‍ട്രികേഡറില്‍ മാത്രമാണ് ഭിന്നശേഷിക്കാര്‍ക്കു സംവരണമുള്ളത്. ക്ലാസ്ഫോര്‍ മുതല്‍ ക്ലാസ് ഒന്നു വരെ സ്ഥാനക്കയറ്റം വരുമ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്നായിരുന്നു ഉത്തരവ്.
കാഴ്ചയില്ലാത്തവര്‍, കേള്‍വിശക്തിയില്ലാത്തവര്‍, അസ്ഥിവൈകല്യം സംഭവിച്ചവര്‍ എന്നിവര്‍ക്ക് 1:1:1 എന്ന അനുപാതത്തിലായിരിക്കണം ഈ സംവരണമെന്നും കോടതി മുന്‍പ് നിര്‍ദേശിച്ചിരുന്നു. അതേസമയം അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ എത്ര ഭിന്നശേഷിക്കാര്‍ ഉണ്ടെന്നുള്ള കണക്കു പോലും സർക്കാരിന്റെ കൈയില്‍ ഇല്ലെന്നാണ് വിവരം.