തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് അർധ അതിവേഗ സിൽവർലൈൻ പദ്ധതിയുടെ (കെ-റെയിൽ) സാന്പത്തിക ബാധ്യത സംസ്ഥാനം ഏറ്റെടുക്കാമെന്നു കേരള സർക്കാർ വീണ്ടും കേന്ദ്രത്തെ അറിയിക്കും.
കെ-റെയിലിനായി എടുക്കുന്ന 33,700 കോടി വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയാണ് തിരിച്ചടവ് ബാധ്യത ഏറ്റെടുക്കാമെന്നു സംസ്ഥാന സർക്കാർ അറിയിക്കുക.
നേരത്തേ ധനമന്ത്രാലയം ഇക്കാര്യമറിയിച്ചപ്പോൾ, തിരിച്ചടവ് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ മുഖ്യമന്ത്രി പിണറായിവിജയന്റെ അധ്യക്ഷതയിൽ നേരത്തേ ചേർന്ന പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഉടൻ അയയ്ക്കും.
അതേസമയം, റെയിൽ സംബന്ധിച്ച സാങ്കേതികമായതും സാന്പത്തികമായതുമായ എല്ലാ സംശയങ്ങളും പരിഹരിച്ചു മാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്നു റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര നിർദേശം. ഇതിനായി കേന്ദ്രഗാരന്റി നൽകില്ല. പദ്ധതിക്ക് നിലവിൽ റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയേയുള്ളൂ. ഇനി റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്രകാബിനറ്റിന്റെയും അനുമതി വേണം. 975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയും 2150 കോടി കേന്ദ്രഓഹരിയും വേണം. ഇക്കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
റെയിൽവേ കേന്ദ്രവിഷയമാ തിനാൽ കേന്ദ്രാനുമതിയില്ലാതെ ഒരു സംസ്ഥാനത്തിനും സ്വന്തമായി റെയിൽവേ പദ്ധതി നിർമിക്കാനാവില്ല. റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും ഓഹരിയുള്ള കേരള റെയിൽ വികസന കോർപറേഷനാണ് സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമാണവും നടത്തിപ്പു ചുമതലയുമുള്ളത്.
കെ-റെയിലിനായി എടുക്കുന്ന 33,700 കോടി വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്രം വ്യക്തമാക്കിയതോടെയാണ് തിരിച്ചടവ് ബാധ്യത ഏറ്റെടുക്കാമെന്നു സംസ്ഥാന സർക്കാർ അറിയിക്കുക.
നേരത്തേ ധനമന്ത്രാലയം ഇക്കാര്യമറിയിച്ചപ്പോൾ, തിരിച്ചടവ് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകാൻ മുഖ്യമന്ത്രി പിണറായിവിജയന്റെ അധ്യക്ഷതയിൽ നേരത്തേ ചേർന്ന പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ അനുമതിയോടെ, കേന്ദ്രത്തിന് ഇതുസംബന്ധിച്ച സത്യവാങ്മൂലം ഉടൻ അയയ്ക്കും.
അതേസമയം, റെയിൽ സംബന്ധിച്ച സാങ്കേതികമായതും സാന്പത്തികമായതുമായ എല്ലാ സംശയങ്ങളും പരിഹരിച്ചു മാത്രമേ മുന്നോട്ടു പോകുകയുള്ളൂവെന്നു റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
പദ്ധതി വിജയകരമായില്ലെങ്കിൽ നൂറുശതമാനം തിരിച്ചടവും സംസ്ഥാനം വഹിക്കണമെന്നാണു കേന്ദ്ര നിർദേശം. ഇതിനായി കേന്ദ്രഗാരന്റി നൽകില്ല. പദ്ധതിക്ക് നിലവിൽ റെയിൽവേയുടെ തത്വത്തിലുള്ള അനുമതിയേയുള്ളൂ. ഇനി റെയിൽവേ, ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്രകാബിനറ്റിന്റെയും അനുമതി വേണം. 975 കോടി മൂല്യമുള്ള 185 ഹെക്ടർ റെയിൽവേ ഭൂമിയും 2150 കോടി കേന്ദ്രഓഹരിയും വേണം. ഇക്കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.
റെയിൽവേ കേന്ദ്രവിഷയമാ തിനാൽ കേന്ദ്രാനുമതിയില്ലാതെ ഒരു സംസ്ഥാനത്തിനും സ്വന്തമായി റെയിൽവേ പദ്ധതി നിർമിക്കാനാവില്ല. റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും ഓഹരിയുള്ള കേരള റെയിൽ വികസന കോർപറേഷനാണ് സെമി-ഹൈസ്പീഡ് റെയിലിന്റെ നിർമാണവും നടത്തിപ്പു ചുമതലയുമുള്ളത്.