തിരുവനന്തപുരം: അമ്മയിൽനിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ പരാതിയുമായി സമീപിച്ചപ്പോൾ പാർട്ടിയിൽനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നു മുൻ എസ്എഫ്ഐ നേതാവുകൂടിയായ അനുപമ. വൃന്ദ കാരാട്ട് മാത്രമാണ് തന്നെ അൽപമെങ്കിലും പിന്തുണച്ചത്. വൃന്ദ കാരാട്ടിന്റെ നിർദേശപ്രകാരം ഇടപെട്ട കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആദ്യം പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് പിന്നോട്ടു പോയെന്നും അനുപമ പറയുന്നു.
അതേസമയം, കുഞ്ഞിനെ സ്വന്തം അമ്മയ്ക്കു തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അതിന് നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. കോടതിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം താൻ നേരിട്ടു സംസാരിച്ചിട്ടില്ല. ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടി തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നതായും ആനാവൂർ പ്രതികരിച്ചു.
എന്നാൽ, ആനാവൂരിന്റെ പ്രതികരണം അനുപമയും അജിത്തും തള്ളി. സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയുമില്ലെന്ന് അജിത്തും അനുപമയും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോടു സംസാരിച്ചപ്പോൾ അദ്ദേഹം തങ്ങളോട് പൊട്ടിത്തെറിക്കുകയാണു ചെയ്ത്. ആനാവൂരിനു മാസങ്ങൾക്കു മുൻപ് തങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നതു മുഖം രക്ഷിക്കാൻവേണ്ടി മാത്രമാണെന്നും അനുപമ കൂട്ടിച്ചേർത്തു.
പാർട്ടി അന്നെടുത്ത നിലപാടും ഇപ്പോൾ പറയുന്നതും തമ്മിൽ ബന്ധമില്ല. ആറുമാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂർ നാഗപ്പനെ തങ്ങൾ കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂർ നാഗപ്പനും ജയൻ ബാബുവിനും പരാതി നൽകിയിരുന്നു. കോവിഡ് രോഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല.
പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പരാതിയിൽ ഒരിടത്തും കുഞ്ഞിനെ ദത്ത് നൽകാൻ തന്റെ കൈയിൽനിന്ന് അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് തന്റെ അനുമതി പത്രത്തോടെയാണ് കുഞ്ഞിനെ കൈമാറിയതായി കള്ളം പറഞ്ഞതെന്നും അനുപമ പറയുന്നു.
ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയായ ഷിജു ഖാന് കാര്യങ്ങളറിയാം. പിന്നെങ്ങനെയാണ് തന്റെ കുഞ്ഞാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്ത് കൊടുക്കുകയെന്നും അനുപമ ചോദിക്കുന്നു. എന്തുകൊണ്ടാണ് സത്യമറിഞ്ഞിട്ടും ഷിജു ഖാൻ ദത്ത് കൊടുക്കാൻ സമ്മതിച്ചെന്നു വ്യക്തമല്ല. ഏപ്രിൽ 19ന് പേരൂർക്കട പോലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും താനും അജിത്തും പരാതി നൽകിയെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസും ദത്തിന് ഒത്താശ ചെയ്തതായും അനുപമ ആരോപിക്കുന്നു.
ഏപ്രിൽ 19ന് പേരൂർക്കട പോലീസിൽ ആദ്യപരാതി നൽകി. പിന്നീട്് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നതുവരെ എല്ലാവരും കണ്ണടച്ചതായും അനുപമ പറയുന്നു.
ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നതായി സംശയം
തിരുവനന്തപുരം: അമ്മയിൽനിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നതായി സംശയം. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് തെറ്റായ പേരും വിലാസവുമാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം. കാട്ടാക്കടയിലായിരുന്നു അനുപമയുടെ പ്രസവം നടന്നത്.
കാട്ടാക്കട പഞ്ചായത്തിൽനിന്നും ലഭിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അനുപമയുടെ കുട്ടിയുടെ അച്ഛന്റെ പേര് സി. ജയകുമാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനന സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന മേൽവിലാസവും ശരിയല്ല.
വകുപ്പുതല അന്വേഷണം തുടങ്ങിയതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ വിഷത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. വനിതാ ശിശുക്ഷേമ വകുപ്പു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണു പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇനി കോടതി വഴി മാത്രമേ കുട്ടിയെ തിരികെ ലഭിക്കൂവെന്നാണ് മനസിലാകുന്നത്. ആ സാഹചര്യത്തിൽ അമ്മയ്ക്കു നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കും. അനുപമ നേരിട്ട് ഹാജരായി പരാതി നൽകാതിരുന്നതുമൂലമാണ് കുഞ്ഞിനെ തിരികെനൽകുന്ന കാര്യത്തിൽ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തിൽ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ് അഡ്വ.എൻ. സുനന്ദ വിശദീകരിച്ചത്.
ശിശുക്ഷേമസമിതി ആസ്ഥാനത്തേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
തിരുവനന്തപുരം: അമ്മയിൽനിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ യൂത്ത് കോണ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ച് അക്രമാസക്തമായി. തുടർന്ന് യുത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രകടനമായി എത്തിയ പ്രവർത്തകരെ ആസ്ഥാനത്തിനു സമീപം പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രതിഷേധവുമായി മഹിളാ കോൺഗ്രസും
തിരുവനന്തപുരം: അമ്മയിൽനിന്നും കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ ശിശുക്ഷേമസമിതിക്കു മുന്നിൽ പ്രതിഷേധവുമായി മഹിളാ കോണ്ഗ്രസ്. ശിശുക്ഷേമ സമിതിക്കു മുന്നിൽ മഹിളാ കോണ്ഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു സമരം ചെയ്തു. പ്രതിഷേധമുയർത്തിയ മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ നന്ദാവനം ക്യാന്പിൽ എത്തിച്ചു. തുടർന്ന് ജാമ്യത്തിൽ വിട്ടു.
അതേസമയം, കുഞ്ഞിനെ സ്വന്തം അമ്മയ്ക്കു തിരികെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അതിന് നിയമപരമായ എല്ലാ പിന്തുണയും പാർട്ടി നൽകുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. ഇക്കാര്യത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. കോടതിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. അനുപമയുമായി ഇക്കാര്യം താൻ നേരിട്ടു സംസാരിച്ചിട്ടില്ല. ഫോണിൽ സംസാരിച്ചപ്പോൾ പാർട്ടി തീരുമാനമെടുക്കേണ്ട വിഷയമല്ലെന്നും നിയമപരമായി നീങ്ങുന്നതാണ് നല്ലതെന്നും അനുപമയോട് പറഞ്ഞിരുന്നതായും ആനാവൂർ പ്രതികരിച്ചു.
എന്നാൽ, ആനാവൂരിന്റെ പ്രതികരണം അനുപമയും അജിത്തും തള്ളി. സിപിഎം പറയുന്ന പിന്തുണയിൽ വിശ്വാസവും പ്രതീക്ഷയുമില്ലെന്ന് അജിത്തും അനുപമയും പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് മുൻപ് ആനാവൂർ നാഗപ്പനോടു സംസാരിച്ചപ്പോൾ അദ്ദേഹം തങ്ങളോട് പൊട്ടിത്തെറിക്കുകയാണു ചെയ്ത്. ആനാവൂരിനു മാസങ്ങൾക്കു മുൻപ് തങ്ങൾ കൊടുത്ത പരാതിയിൽ ഇപ്പോൾ ഈ നിലപാട് എടുക്കുന്നതു മുഖം രക്ഷിക്കാൻവേണ്ടി മാത്രമാണെന്നും അനുപമ കൂട്ടിച്ചേർത്തു.
പാർട്ടി അന്നെടുത്ത നിലപാടും ഇപ്പോൾ പറയുന്നതും തമ്മിൽ ബന്ധമില്ല. ആറുമാസം മുൻപേ ഇതേ വിഷയത്തിൽ ആനാവൂർ നാഗപ്പനെ തങ്ങൾ കണ്ടതാണ്. ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആനാവൂർ നാഗപ്പനും ജയൻ ബാബുവിനും പരാതി നൽകിയിരുന്നു. കോവിഡ് രോഗബാധിതനായി വിശ്രമത്തിലായിരുന്നതിനാൽ ആനാവൂരിനെ അന്ന് നേരിൽ കാണാനായില്ല.
പക്ഷേ ഫോണിൽ സംസാരിക്കുകയും പരാതി പാർട്ടി ഓഫീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പരാതിയിൽ ഒരിടത്തും കുഞ്ഞിനെ ദത്ത് നൽകാൻ തന്റെ കൈയിൽനിന്ന് അനുമതി എഴുതി വാങ്ങി എന്നൊരു കാര്യം പറയുന്നില്ല. ആനാവൂരിന് ഞാൻ പരാതി കൊടുക്കുകയും ഫോണിൽ സംസാരിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം തന്റെ പിതാവിനോട് സംസാരിച്ചത്. അച്ഛനാണ് തന്റെ അനുമതി പത്രത്തോടെയാണ് കുഞ്ഞിനെ കൈമാറിയതായി കള്ളം പറഞ്ഞതെന്നും അനുപമ പറയുന്നു.
ശിശുക്ഷേമസമിതിയുടെ ജനറൽ സെക്രട്ടറിയായ ഷിജു ഖാന് കാര്യങ്ങളറിയാം. പിന്നെങ്ങനെയാണ് തന്റെ കുഞ്ഞാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയെ ശിശുക്ഷേമസമിതി ദത്ത് കൊടുക്കുകയെന്നും അനുപമ ചോദിക്കുന്നു. എന്തുകൊണ്ടാണ് സത്യമറിഞ്ഞിട്ടും ഷിജു ഖാൻ ദത്ത് കൊടുക്കാൻ സമ്മതിച്ചെന്നു വ്യക്തമല്ല. ഏപ്രിൽ 19ന് പേരൂർക്കട പോലീസിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും താനും അജിത്തും പരാതി നൽകിയെങ്കിലും എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസും ദത്തിന് ഒത്താശ ചെയ്തതായും അനുപമ ആരോപിക്കുന്നു.
ഏപ്രിൽ 19ന് പേരൂർക്കട പോലീസിൽ ആദ്യപരാതി നൽകി. പിന്നീട്് ഡിജിപി, മുഖ്യമന്ത്രി, ചൈൽഡ് വെൽഫെയർ കമ്മിറ്റി, സിപിഎം നേതാക്കൾ തുടങ്ങി എല്ലാവർക്കും പരാതി നൽകി. പക്ഷേ കുട്ടി ദത്ത് പോകുന്നതുവരെ എല്ലാവരും കണ്ണടച്ചതായും അനുപമ പറയുന്നു.
ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നതായി സംശയം
തിരുവനന്തപുരം: അമ്മയിൽനിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ ജനന സർട്ടിഫിക്കറ്റിലും തിരിമറി നടന്നതായി സംശയം. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് തെറ്റായ പേരും വിലാസവുമാണ് നൽകിയിരിക്കുന്നതെന്നാണ് വിവരം. കാട്ടാക്കടയിലായിരുന്നു അനുപമയുടെ പ്രസവം നടന്നത്.
കാട്ടാക്കട പഞ്ചായത്തിൽനിന്നും ലഭിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അനുപമയുടെ കുട്ടിയുടെ അച്ഛന്റെ പേര് സി. ജയകുമാർ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനന സർട്ടിഫിക്കറ്റിൽ നൽകിയിരിക്കുന്ന മേൽവിലാസവും ശരിയല്ല.
വകുപ്പുതല അന്വേഷണം തുടങ്ങിയതായി മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ വിഷത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. വനിതാ ശിശുക്ഷേമ വകുപ്പു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. അമ്മയ്ക്ക് കുഞ്ഞിനെ നൽകുകയാണ് അഭികാമ്യമെന്നും അത് സാധ്യമാക്കുന്നതിനാണു പ്രാധാന്യമെന്നും മന്ത്രി വ്യക്തമാക്കി.
ഇനി കോടതി വഴി മാത്രമേ കുട്ടിയെ തിരികെ ലഭിക്കൂവെന്നാണ് മനസിലാകുന്നത്. ആ സാഹചര്യത്തിൽ അമ്മയ്ക്കു നീതി കിട്ടാൻ വേണ്ട നിലപാട് സ്വീകരിക്കും. അനുപമ നേരിട്ട് ഹാജരായി പരാതി നൽകാതിരുന്നതുമൂലമാണ് കുഞ്ഞിനെ തിരികെനൽകുന്ന കാര്യത്തിൽ നടപടി എടുക്കാതിരുന്നതെന്നായിരുന്നു വിഷയത്തിൽ ചെൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സണ് അഡ്വ.എൻ. സുനന്ദ വിശദീകരിച്ചത്.
ശിശുക്ഷേമസമിതി ആസ്ഥാനത്തേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
തിരുവനന്തപുരം: അമ്മയിൽനിന്നു കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ യൂത്ത് കോണ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുക്ഷേമ സമിതി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധമാർച്ച് അക്രമാസക്തമായി. തുടർന്ന് യുത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രകടനമായി എത്തിയ പ്രവർത്തകരെ ആസ്ഥാനത്തിനു സമീപം പോലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രതിഷേധവുമായി മഹിളാ കോൺഗ്രസും
തിരുവനന്തപുരം: അമ്മയിൽനിന്നും കുഞ്ഞിനെ എടുത്തുമാറ്റിയ സംഭവത്തിൽ ശിശുക്ഷേമസമിതിക്കു മുന്നിൽ പ്രതിഷേധവുമായി മഹിളാ കോണ്ഗ്രസ്. ശിശുക്ഷേമ സമിതിക്കു മുന്നിൽ മഹിളാ കോണ്ഗ്രസ് പ്രവർത്തകർ കുത്തിയിരുന്നു സമരം ചെയ്തു. പ്രതിഷേധമുയർത്തിയ മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അറസ്റ്റ് ചെയ്ത പ്രവർത്തകരെ നന്ദാവനം ക്യാന്പിൽ എത്തിച്ചു. തുടർന്ന് ജാമ്യത്തിൽ വിട്ടു.