കൊച്ചി: പുരാവസ്തു സാമ്പത്തികതട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലിനെതിരേ മറ്റൊരു കേസിൽ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസിലാണ് അറസ്റ്റ്. ഡിആര്‍ഡിഒയുടെ പരാതിയില്‍ കഴിഞ്ഞ 10നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വിലമതിക്കുന്ന ഇറിഡിയം സൂക്ഷിക്കാനുള്ള രേഖ വ്യാജമായി ഉണ്ടാക്കിയെന്നാണു കേസ്.
റോക്കറ്റ് സാങ്കേതികവിദ്യക്ക് ഉപയോഗിക്കുന്ന ഇറിഡിയം തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെട്ട മോൻസൻ ഇത് യഥാര്‍ഥമാണെന്ന് തെളിയിക്കുന്നതിനാണ് വ്യാജരേഖ നിർമിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മോൻസന് വില്പനയ്ക്ക് തയാറാക്കിയ ഇറിഡിയവും രേഖയും വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
മോന്‍സന്റെ കലൂരിലെ വാടകവീട്ടിലെത്തിയ ഉന്നതരുടെ ചികിത്സയടക്കം ഒളിക്കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇക്കാര്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. പോക്സോ കേസിലെ ഇരയുടെ ഈ മൊഴിയെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കലൂരിലെ വീട്ടില്‍നിന്നു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചികിത്സയ്ക്ക് എന്ന പേരില്‍ വീട്ടിലെത്തിയ ഉന്നതരുടെ ദൃശ്യങ്ങളും തന്റെ ദൃശ്യങ്ങളും മോന്സൻ രഹസ്യമായി ചിത്രീകരിച്ചുവെന്നായിരുന്നു കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ചൊവ്വാഴ്ച പോക്സോ കേസില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
2,26,000 കോടി രൂപ ഫെമ നിയമത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിയമപോരാട്ടത്തിലൂടെ ഇതു വീണ്ടെക്കാമെന്നും വിശ്വസിപ്പിച്ച് പലരില്‍നിന്നായി മോന്സന് തട്ടിയ പണത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മോന്‍സന്റെ വീട്ടിലെ ജോലിക്കാര്‍ മുതല്‍ ഇയാളുടെ മറ്റു ജീവനക്കാര്‍ വരെയുള്ളവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയിട്ടുള്ളത്. തുക എത്രയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. പണം എവിടേക്കു പോയെന്ന് അന്വേഷിച്ചുവരികയാണ്. ഇയാളുടെ മാനേജര്‍മാരുടെയും ജോലിക്കാരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി.
മോൻസനുമായി ബന്ധപ്പെട്ട സമ്പത്തികതട്ടിപ്പു കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. എറണാകുളത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഓംപ്രകാശിന്റെ പേരില്‍ മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാന്‍ മോൻസന് ഇടപെട്ടിരുന്നു.
മോന്‍സന്റെ മുന്‍ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലില്നിന്നു കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവര്‍ വേള്‍ഡ് മലയാളീ ഫെഡറേഷന് അംഗമാണെന്നു കഴിഞ്ഞദിവസം ദീപികയിൽ പരാമര്‍ശിച്ചത് പിശക് പറ്റിയതാണ്.
ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്റെ പേരില്‍ വ്യാജരേഖ നിര്‍മിച്ച കേസിലാണ് അറസ്റ്റ്. ഡിആര്‍ഡിഒയുടെ പരാതിയില്‍ കഴിഞ്ഞ 10നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടികള്‍ വിലമതിക്കുന്ന ഇറിഡിയം സൂക്ഷിക്കാനുള്ള രേഖ വ്യാജമായി ഉണ്ടാക്കിയെന്നാണു കേസ്.
റോക്കറ്റ് സാങ്കേതികവിദ്യക്ക് ഉപയോഗിക്കുന്ന ഇറിഡിയം തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെട്ട മോൻസൻ ഇത് യഥാര്‍ഥമാണെന്ന് തെളിയിക്കുന്നതിനാണ് വ്യാജരേഖ നിർമിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ മോൻസന് വില്പനയ്ക്ക് തയാറാക്കിയ ഇറിഡിയവും രേഖയും വ്യാജമാണെന്നു കണ്ടെത്തിയിരുന്നു.
മോന്‍സന്റെ കലൂരിലെ വാടകവീട്ടിലെത്തിയ ഉന്നതരുടെ ചികിത്സയടക്കം ഒളിക്കാമറയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇക്കാര്യം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചു. പോക്സോ കേസിലെ ഇരയുടെ ഈ മൊഴിയെത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കലൂരിലെ വീട്ടില്‍നിന്നു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ള ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ചികിത്സയ്ക്ക് എന്ന പേരില്‍ വീട്ടിലെത്തിയ ഉന്നതരുടെ ദൃശ്യങ്ങളും തന്റെ ദൃശ്യങ്ങളും മോന്സൻ രഹസ്യമായി ചിത്രീകരിച്ചുവെന്നായിരുന്നു കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ചൊവ്വാഴ്ച പോക്സോ കേസില്‍ മോന്‍സനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
2,26,000 കോടി രൂപ ഫെമ നിയമത്തില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിയമപോരാട്ടത്തിലൂടെ ഇതു വീണ്ടെക്കാമെന്നും വിശ്വസിപ്പിച്ച് പലരില്‍നിന്നായി മോന്സന് തട്ടിയ പണത്തിന്റെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
മോന്‍സന്റെ വീട്ടിലെ ജോലിക്കാര്‍ മുതല്‍ ഇയാളുടെ മറ്റു ജീവനക്കാര്‍ വരെയുള്ളവരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയിട്ടുള്ളത്. തുക എത്രയെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിട്ടില്ല. പണം എവിടേക്കു പോയെന്ന് അന്വേഷിച്ചുവരികയാണ്. ഇയാളുടെ മാനേജര്‍മാരുടെയും ജോലിക്കാരുടെയും മൊഴിയെടുപ്പ് പൂര്‍ത്തിയായി.
മോൻസനുമായി ബന്ധപ്പെട്ട സമ്പത്തികതട്ടിപ്പു കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെയും അന്വേഷണസംഘം ചോദ്യംചെയ്തു. എറണാകുളത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഓംപ്രകാശിന്റെ പേരില്‍ മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാന്‍ മോൻസന് ഇടപെട്ടിരുന്നു.
മോന്‍സന്റെ മുന്‍ സുഹൃത്തും പ്രവാസി മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലില്നിന്നു കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവര്‍ വേള്‍ഡ് മലയാളീ ഫെഡറേഷന് അംഗമാണെന്നു കഴിഞ്ഞദിവസം ദീപികയിൽ പരാമര്‍ശിച്ചത് പിശക് പറ്റിയതാണ്.