+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിബി മാത്യൂസിന്‍റെ ഹര്‍ജി 27ന്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തനിക്ക് അനുവദി
സിബി മാത്യൂസിന്‍റെ ഹര്‍ജി 27ന്
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തനിക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച വിചാരണക്കോടതിയുടെ നടപടിക്കെതിരേ നാലാം പ്രതിയായ മുന്‍ ഡിജിപി സിബി മാത്യൂസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി 27നു പരിഗണിക്കാനായി മാറ്റി. തിരുവനന്തപുരം സെഷന്‍സ് കോടതി 60 ദിവസത്തെ മുന്‍കൂര്‍ ജാമ്യമാണ് സിബി മാത്യൂസിന് അനുവദിച്ചത്.

ഓഗസ്റ്റ് 24ലെ വിധിയനുസരിച്ച് മുന്‍കൂര്‍ ജാമ്യത്തിന്‍റെ കാലാവധി ഇന്നവസാനിക്കുമെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന്‍റെ കാലാവധി ജസ്റ്റീസ് കെ. ഹരിപാല്‍ 27 വരെ നീട്ടി നല്‍കി.

ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ ചാരക്കേസില്‍ കുടുക്കിയ സംഭവത്തിന്‍റെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.