കോട്ടയം: തീവ്രമഴയെത്തുടർന്നുണ്ടായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ കഴന്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ആദ്യ ഉരുൾപൊട്ടിയതിനു മണിക്കൂറുകൾക്കകം താൻ അവിടെ നേരിട്ടെത്തി. റോഡ് ഗതാഗതം തടസപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ സ്ഥലം എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനൊപ്പം കൂട്ടിക്കൽ എത്തി. മന്ത്രി വി.എൻ. വാസവനും മന്ത്രി കെ. രാജനും ഉദ്യോഗസ്ഥസംഘവും വിവിധ സ്ഥലങ്ങളിൽ ക്യാന്പ് ചെയ്തു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതായുള്ള ആരോപണം വാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. മഴ മാറി സാഹചര്യം അനുകൂലമായാലും ഉടൻ വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നത് പരിശോധിക്കും.
പ്രളയത്തിൽ നഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാന്പുകളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.
ആദ്യ ഉരുൾപൊട്ടിയതിനു മണിക്കൂറുകൾക്കകം താൻ അവിടെ നേരിട്ടെത്തി. റോഡ് ഗതാഗതം തടസപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ സ്ഥലം എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലിനൊപ്പം കൂട്ടിക്കൽ എത്തി. മന്ത്രി വി.എൻ. വാസവനും മന്ത്രി കെ. രാജനും ഉദ്യോഗസ്ഥസംഘവും വിവിധ സ്ഥലങ്ങളിൽ ക്യാന്പ് ചെയ്തു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചതായുള്ള ആരോപണം വാസ്തവവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
ഉരുൾപൊട്ടലിലും മഴക്കെടുതിയിലും ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. മഴ മാറി സാഹചര്യം അനുകൂലമായാലും ഉടൻ വീടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിഗണന നൽകുന്നത് പരിശോധിക്കും.
പ്രളയത്തിൽ നഷ്ടം നേരിട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. ക്യാന്പുകളിൽ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.