തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിൽ അതിതീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏറുന്നു. പെയ്തു തോരാതെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇക്കുറിയും കരുത്തു കാട്ടി തുടരുന്പോൾ ഈ മാസത്തിൽ മാത്രം അതിതീവ്ര മഴ പെയ്തതു സംസ്ഥാനത്തെ 17 പ്രദേശങ്ങളിൽ. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 160 മില്ലിമീറ്ററിനു മുകളിലുള്ള അതിശക്തമായ മഴയാണു പെയ്തതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഒക്ടോബർ ഒന്നുമുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ്, 292 മില്ലിമീറ്റർ. ഈ മാസം 17നാണ് പീരുമേട്ടിൽ ഇത്ര വലിയ അളിവിൽ മഴ പെയ്തത്. 17 ന് കാഞ്ഞിരപ്പള്ളിയിൽ 266 മില്ലിമീറ്റർ പെയ്തപ്പോൾ തൊടുപുഴയിൽ 204 മില്ലീമീറ്റർ പെയ്തു. ഇതേ ദിവസം ഇടുക്കിയിൽ 168 മില്ലീമീറ്ററും ആര്യങ്കാവിൽ 165 മില്ലിമീറ്ററും പൂഞ്ഞാറിൽ 164.5 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ 12ന് കോഴിക്കോട് ജില്ലയിലെ കരിപ്പൂരിൽ 254.9 മില്ലിമീറ്റർ മഴ പെയ്തപ്പോൾ പാലക്കാട് മണ്ണാർക്കാട് പെയ്തത് 238.2 മില്ലിമീറ്റർ മഴയാണ്. ഇതേ ദിവസം കോഴിക്കോട് നഗരത്തിൽ 216.2 മില്ലിമീറ്ററും ആനക്കയത്ത് 190.5 മില്ലിമീറ്ററും വടകരയിൽ 177.4 മില്ലിമീറ്ററും കൊയിലാണ്ടിയിൽ 176 മില്ലിമീറ്ററും പട്ടാന്പിയിൽ 175.2 മില്ലിമീറ്ററും പെരിങ്ങൽക്കുത്തിൽ 170.5 മില്ലീമീറ്ററും കണ്ണൂരിൽ 166.5 മില്ലിമീറ്ററും മഴ പെയ്തു. ഒക്ടോബർ ആറിന് തെന്മലയിൽ രേഖപ്പെടുത്തിയ 160 മില്ലിമീറ്ററാണ് ഈ ദിവസങ്ങളിൽ പെയ്ത തീവ്ര മഴയുടെ കണക്കിൽ പെടുത്താവുന്ന മറ്റൊന്ന്.
സംസ്ഥാനത്ത് മഴദിനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം തീവ്രമോ അതിതീവ്രമോ ആയ മഴ ലഭിക്കുന്ന ദിവസങ്ങളുടെയും തീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങളുടെയും എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വർധനയുണ്ടാകുന്നതായി കാലാവസ്ഥാ വിദഗ്ധർ നേരത്തേ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരീക്ഷണത്തിന് അടിവരയിടുന്ന തരത്തിലുള്ള സ്വഭാവവ്യതിയാനമാണ് ഈ വർഷത്തെ തീവ്രമഴയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവർഷം സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ പിൻവാങ്ങുന്നതാണ് പതിവു രീതി. എന്നാൽ ഇക്കുറി കാലവർഷം ഒക്ടോബർ അവസാനിക്കാറാകുന്പോഴും അതിശക്തമായി തുടരുകയാണ്. ഇതിനൊപ്പംതന്നെ തീവ്രമഴ പെയ്ത ദിവസങ്ങളുടെ എണ്ണവും വർധിച്ചു.
കാലവർഷത്തിൽ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസങ്ങൾ പരിശോധിച്ചാൽ മുൻകാലങ്ങളിൽ അത് ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു. എന്നാൽ, ഇക്കുറി ആ പതിവിലും മാറ്റം വന്നു. ഒക്ടോബറിലാണ് ഇക്കുറി അതിതീവ്ര മഴ പെയ്ത ദിവസങ്ങളിലേറെയും. 2019ൽ കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ്.
ഓഗസ്റ്റ് ഒൻപതിന് ആലത്തൂരിൽ രേഖപ്പെടുത്തിയ 398.5 മില്ലി മീറ്റർ മഴയായിരുന്നു 2019 കാലവർഷത്തിൽ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന അളവിലുള്ള മഴ. 2018 ഓഗസ്റ്റ് ഒൻപതിന് മലപ്പുറം ജില്ലയിലെ നിലന്പൂരിൽ പെയ്ത 398 മില്ലിമീറ്ററായിരുന്നു ആ വർഷത്തെ ഏറ്റവും വലിയ മഴ. 2017ലാകട്ടെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, സെപ്റ്റംബർ 17നു പെയ്ത 235 മില്ലിമീറ്ററായിരുന്നു അത്.
2016 ജൂണ്‍ 29ന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ പെയ്ത 269 മില്ലിമീറ്ററും 2015 ജൂണ്‍ 24ന് വൈത്തിരിയിൽ പെയ്ത 228 മില്ലിമീറ്റർ മഴയുമാണ് ആ വർഷങ്ങളിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന തോതിലുള്ള മഴ.
എന്നാൽ ഇക്കുറി അതിതീവ്ര മഴ പെയ്യുന്ന ദിനങ്ങൾ ഒക്ടോബറിലേക്കും നീളുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
ഒക്ടോബർ ഒന്നുമുതൽ ഇന്നലെ വരെ സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ്, 292 മില്ലിമീറ്റർ. ഈ മാസം 17നാണ് പീരുമേട്ടിൽ ഇത്ര വലിയ അളിവിൽ മഴ പെയ്തത്. 17 ന് കാഞ്ഞിരപ്പള്ളിയിൽ 266 മില്ലിമീറ്റർ പെയ്തപ്പോൾ തൊടുപുഴയിൽ 204 മില്ലീമീറ്റർ പെയ്തു. ഇതേ ദിവസം ഇടുക്കിയിൽ 168 മില്ലീമീറ്ററും ആര്യങ്കാവിൽ 165 മില്ലിമീറ്ററും പൂഞ്ഞാറിൽ 164.5 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ 12ന് കോഴിക്കോട് ജില്ലയിലെ കരിപ്പൂരിൽ 254.9 മില്ലിമീറ്റർ മഴ പെയ്തപ്പോൾ പാലക്കാട് മണ്ണാർക്കാട് പെയ്തത് 238.2 മില്ലിമീറ്റർ മഴയാണ്. ഇതേ ദിവസം കോഴിക്കോട് നഗരത്തിൽ 216.2 മില്ലിമീറ്ററും ആനക്കയത്ത് 190.5 മില്ലിമീറ്ററും വടകരയിൽ 177.4 മില്ലിമീറ്ററും കൊയിലാണ്ടിയിൽ 176 മില്ലിമീറ്ററും പട്ടാന്പിയിൽ 175.2 മില്ലിമീറ്ററും പെരിങ്ങൽക്കുത്തിൽ 170.5 മില്ലീമീറ്ററും കണ്ണൂരിൽ 166.5 മില്ലിമീറ്ററും മഴ പെയ്തു. ഒക്ടോബർ ആറിന് തെന്മലയിൽ രേഖപ്പെടുത്തിയ 160 മില്ലിമീറ്ററാണ് ഈ ദിവസങ്ങളിൽ പെയ്ത തീവ്ര മഴയുടെ കണക്കിൽ പെടുത്താവുന്ന മറ്റൊന്ന്.
സംസ്ഥാനത്ത് മഴദിനങ്ങളുടെ എണ്ണം കൂടുന്നതിനൊപ്പം തീവ്രമോ അതിതീവ്രമോ ആയ മഴ ലഭിക്കുന്ന ദിവസങ്ങളുടെയും തീവ്ര മഴ ലഭിക്കുന്ന പ്രദേശങ്ങളുടെയും എണ്ണത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് വർധനയുണ്ടാകുന്നതായി കാലാവസ്ഥാ വിദഗ്ധർ നേരത്തേ പഠനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിരീക്ഷണത്തിന് അടിവരയിടുന്ന തരത്തിലുള്ള സ്വഭാവവ്യതിയാനമാണ് ഈ വർഷത്തെ തീവ്രമഴയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന കാലവർഷം സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യമോ പിൻവാങ്ങുന്നതാണ് പതിവു രീതി. എന്നാൽ ഇക്കുറി കാലവർഷം ഒക്ടോബർ അവസാനിക്കാറാകുന്പോഴും അതിശക്തമായി തുടരുകയാണ്. ഇതിനൊപ്പംതന്നെ തീവ്രമഴ പെയ്ത ദിവസങ്ങളുടെ എണ്ണവും വർധിച്ചു.
കാലവർഷത്തിൽ ഒരു ദിവസത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്ത ദിവസങ്ങൾ പരിശോധിച്ചാൽ മുൻകാലങ്ങളിൽ അത് ജൂണ്‍, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു. എന്നാൽ, ഇക്കുറി ആ പതിവിലും മാറ്റം വന്നു. ഒക്ടോബറിലാണ് ഇക്കുറി അതിതീവ്ര മഴ പെയ്ത ദിവസങ്ങളിലേറെയും. 2019ൽ കാലവർഷത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട് ജില്ലയിലെ ആലത്തൂരിലാണ്.
ഓഗസ്റ്റ് ഒൻപതിന് ആലത്തൂരിൽ രേഖപ്പെടുത്തിയ 398.5 മില്ലി മീറ്റർ മഴയായിരുന്നു 2019 കാലവർഷത്തിൽ ഒരു ദിവസം പെയ്ത ഏറ്റവും ഉയർന്ന അളവിലുള്ള മഴ. 2018 ഓഗസ്റ്റ് ഒൻപതിന് മലപ്പുറം ജില്ലയിലെ നിലന്പൂരിൽ പെയ്ത 398 മില്ലിമീറ്ററായിരുന്നു ആ വർഷത്തെ ഏറ്റവും വലിയ മഴ. 2017ലാകട്ടെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, സെപ്റ്റംബർ 17നു പെയ്ത 235 മില്ലിമീറ്ററായിരുന്നു അത്.
2016 ജൂണ്‍ 29ന് വയനാട് ജില്ലയിലെ മാനന്തവാടിയിൽ പെയ്ത 269 മില്ലിമീറ്ററും 2015 ജൂണ്‍ 24ന് വൈത്തിരിയിൽ പെയ്ത 228 മില്ലിമീറ്റർ മഴയുമാണ് ആ വർഷങ്ങളിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന തോതിലുള്ള മഴ.
എന്നാൽ ഇക്കുറി അതിതീവ്ര മഴ പെയ്യുന്ന ദിനങ്ങൾ ഒക്ടോബറിലേക്കും നീളുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.