തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്നു ജീവൻ നഷ്ടമായവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടമായവർക്കും അടിയന്തര നഷ്ടപരിഹാരം നൽകാത്ത നടപടി ദുരന്ത ബാധിതരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു.
കഴിഞ്ഞ പ്രളയങ്ങളിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ, ഇത്തവണ മരിച്ചവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടമായവർക്കും അടിയന്തര ധനസഹായമില്ല.
പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് അടിയന്തരാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മുൻകാലങ്ങളിൽ പെട്ടന്നുണ്ടാ കുന്ന വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തത്തിലും എല്ലാം നഷ്ടമായവർക്ക് അടിയന്തര ധനസഹായം പ്രത്യേക കേസായി പരിഗണിച്ചിരുന്നു.
കോട്ടയം കൂട്ടിക്കലും ഇടുക്കിയും അടക്കമുള്ള പ്രദേശങ്ങളിൽ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഇത്തരത്തിലുള്ളവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന ആവശ്യമാണ്ഇപ്പാൾ ശക്തമായി ഉയരുന്നത്.
കഴിഞ്ഞ പ്രളയങ്ങളിൽ എല്ലാം നഷ്ടമായ കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ, ഇത്തവണ മരിച്ചവരുടെ ആശ്രിതർക്കും വീടും ജീവനോപാധിയും നഷ്ടമായവർക്കും അടിയന്തര ധനസഹായമില്ല.
പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്ക് അടിയന്തരാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മുൻകാലങ്ങളിൽ പെട്ടന്നുണ്ടാ കുന്ന വെള്ളപ്പൊക്കത്തിലും പ്രകൃതി ദുരന്തത്തിലും എല്ലാം നഷ്ടമായവർക്ക് അടിയന്തര ധനസഹായം പ്രത്യേക കേസായി പരിഗണിച്ചിരുന്നു.
കോട്ടയം കൂട്ടിക്കലും ഇടുക്കിയും അടക്കമുള്ള പ്രദേശങ്ങളിൽ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഇത്തരത്തിലുള്ളവർക്ക് അടിയന്തര ധനസഹായം നൽകണമെന്ന ആവശ്യമാണ്ഇപ്പാൾ ശക്തമായി ഉയരുന്നത്.