തൃശൂർ: ഉന്നതപഠനത്തിനു മത്സരപരീക്ഷ പാസായിട്ടും കോഴ്സിനു ചേരാനാകാതെ വിദ്യാർഥികൾ. കാലിക്കട്ട്, എംജി യൂണിവേഴ്സിറ്റികളിലെ കോളജുകളിൽ പഠിക്കുന്ന ആർക്കിടെക്ചർ വിദ്യാർഥികൾക്കാണ് ഈ ദുരവസ്ഥ.
ഗ്രാഡ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്(ഗേറ്റ്) പരീക്ഷ പാസായ വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. ഗേറ്റ് പാസായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 ആണ്. എന്നാൽ, രണ്ടു യൂണിവേഴ്സിറ്റികളിലും ആർക്കിടെക്ചർ അവസാന വർഷ വിദ്യാർഥികളുടെ തീസിസ് സമർപ്പണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അവസാന പരീക്ഷ കഴിയാതെ ടിസി നൽകാനാകില്ലെന്ന നിലപാടിലാണ് കോളജ് പ്രിൻസിപ്പൽമാർ. ടിസി നൽകിയാൽമാത്രമേ ഉന്നത പഠനത്തിനു ചേരാനാകൂ. ടിസി കിട്ടാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിലും അഡ്മിഷൻ നേടാനാകില്ല.
മറ്റു സംസ്ഥാനങ്ങളിൽ എല്ലാ പരീക്ഷകളും പൂർത്തിയാക്കി വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാനുള്ള സംവിധാനം കോളജുകൾ നൽകിക്കഴിഞ്ഞു. അവസാന തീയതി കേരളത്തിലെങ്കിലും അടുത്ത മാസം 15 വരെ നീട്ടി, അതിനുള്ളിൽ ടിസി നൽകാനുള്ള തീരുമാനമുണ്ടാക്കണമെന്നാണ് വിദ്യാർഥികളുടെ അപേക്ഷ. അല്ലെങ്കിൽ ടിസിക്കു പകരം പ്രിൻസിപ്പൽമാർ കത്തെങ്കിലും നൽകി അഡ്മിഷൻ നേടാനുള്ള സംവിധാനമുണ്ടാക്കണമെന്നു വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
ഗ്രാഡ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ്(ഗേറ്റ്) പരീക്ഷ പാസായ വിദ്യാർഥികളുടെ ഭാവിയാണ് തുലാസിലായിരിക്കുന്നത്. ഗേറ്റ് പാസായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അഡ്മിഷൻ എടുക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 30 ആണ്. എന്നാൽ, രണ്ടു യൂണിവേഴ്സിറ്റികളിലും ആർക്കിടെക്ചർ അവസാന വർഷ വിദ്യാർഥികളുടെ തീസിസ് സമർപ്പണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. അവസാന പരീക്ഷ കഴിയാതെ ടിസി നൽകാനാകില്ലെന്ന നിലപാടിലാണ് കോളജ് പ്രിൻസിപ്പൽമാർ. ടിസി നൽകിയാൽമാത്രമേ ഉന്നത പഠനത്തിനു ചേരാനാകൂ. ടിസി കിട്ടാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിലും അഡ്മിഷൻ നേടാനാകില്ല.
മറ്റു സംസ്ഥാനങ്ങളിൽ എല്ലാ പരീക്ഷകളും പൂർത്തിയാക്കി വിദ്യാർഥികൾക്ക് അഡ്മിഷൻ ലഭിക്കാനുള്ള സംവിധാനം കോളജുകൾ നൽകിക്കഴിഞ്ഞു. അവസാന തീയതി കേരളത്തിലെങ്കിലും അടുത്ത മാസം 15 വരെ നീട്ടി, അതിനുള്ളിൽ ടിസി നൽകാനുള്ള തീരുമാനമുണ്ടാക്കണമെന്നാണ് വിദ്യാർഥികളുടെ അപേക്ഷ. അല്ലെങ്കിൽ ടിസിക്കു പകരം പ്രിൻസിപ്പൽമാർ കത്തെങ്കിലും നൽകി അഡ്മിഷൻ നേടാനുള്ള സംവിധാനമുണ്ടാക്കണമെന്നു വിദ്യാർഥികൾ ആവശ്യപ്പെടുന്നു.