തിരുവനന്തപുരം: ദുരന്ത ബാധിത മേഖലകളിൽ ജനങ്ങൾ അനാവശ്യമായി പോകരുതെന്നു റവന്യു മന്ത്രി കെ രാജൻ. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മാത്രമാകണം ഇത്തരം മേഖലകളിൽ പോകേണ്ടതെന്നും തിരുവനന്തപുരത്തെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.
സംസ്ഥാനത്തു ജാഗ്രത തുടരണം. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് രണ്ട് ദിവസം കൂടി ശ്രദ്ധിക്കണം. പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്.
എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കണം. ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനു മറുപടി പറയേണ്ട അവസരമല്ല ഇപ്പോൾ. അങ്ങനെ തർക്കത്തിനുള്ള സമയമല്ല. രക്ഷാപ്രവർത്തനം ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുകയാണ്. മനുഷ്യനെ സുരക്ഷിതരാക്കുക എന്നതാണ് പ്രധാനം.
എല്ലായിടത്തും രാഷ്ട്രീയത്തിന് അതീതമായി രക്ഷാപ്രവർത്തനം നടത്താൻ എല്ലാവരും ഒറ്റക്കെട്ടാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒട്ടും വൈകാതെ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. മഴയുമായി ബന്ധപ്പെട്ട്സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾ ഷെയർ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
ദുരന്ത മേഖലകളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
സംസ്ഥാനത്തു ജാഗ്രത തുടരണം. ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് രണ്ട് ദിവസം കൂടി ശ്രദ്ധിക്കണം. പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്.
എല്ലാവരും ഒറ്റക്കെട്ടായി ഒരുമിച്ച് പ്രവർത്തിക്കണം. ദുരന്ത ബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിനു മറുപടി പറയേണ്ട അവസരമല്ല ഇപ്പോൾ. അങ്ങനെ തർക്കത്തിനുള്ള സമയമല്ല. രക്ഷാപ്രവർത്തനം ഒരു മിനിറ്റ് പോലും നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകുകയാണ്. മനുഷ്യനെ സുരക്ഷിതരാക്കുക എന്നതാണ് പ്രധാനം.
എല്ലായിടത്തും രാഷ്ട്രീയത്തിന് അതീതമായി രക്ഷാപ്രവർത്തനം നടത്താൻ എല്ലാവരും ഒറ്റക്കെട്ടാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒട്ടും വൈകാതെ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. മഴയുമായി ബന്ധപ്പെട്ട്സോഷ്യൽ മീഡിയയിൽ വരുന്ന വ്യാജ വാർത്തകൾ ഷെയർ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
ദുരന്ത മേഖലകളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി സർക്കുലറും പുറപ്പെടുവിച്ചിരുന്നു.