കൂട്ടിക്കൽ: പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ നേരിൽക്കണ്ട് ആശ്വസിപ്പിക്കുന്നതിനും സഹായം നൽകുന്നതിനുമായി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ദുരിതബാധിതപ്രദേശങ്ങളും ദുരിതാശ്വാസ ക്യാന്പുകളും സന്ദർശിച്ചു.
മഴക്കെടുതിയിൽ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളായ മുക്കുളം, വടക്കേമല, കൂട്ടിക്കൽ, ഏന്തയാർ, മേലോരം- അഴങ്ങാട് ഭാഗങ്ങളുൾപ്പെടുന്ന പെരുവന്താനം മേഖല, മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, എരുമേലി, കുറുവാമൂഴി, പഴയ കൊരട്ടി, കാഞ്ഞിരപ്പള്ളി ടൗണ്‍, അഞ്ചലിപ്പ, ചിറക്കടവ്, ചെറുവള്ളി എന്നിവിടങ്ങളാണ് മാർ ജോസ് പുളിക്കൽ സന്ദർശിച്ചത്. വെള്ളം കയറി നശിച്ച ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുൾപ്പെടെ മാർ ജോസ് പുളിക്കൽ സന്ദർശിച്ചു. പ്രളയാനന്തരം പരിക്കേറ്റ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സയുൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് വേണ്ട നിർദേശം നല്‍കുകയും ചെയ്തു.
മഴക്കെടുതിയിൽ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളായ മുക്കുളം, വടക്കേമല, കൂട്ടിക്കൽ, ഏന്തയാർ, മേലോരം- അഴങ്ങാട് ഭാഗങ്ങളുൾപ്പെടുന്ന പെരുവന്താനം മേഖല, മുണ്ടക്കയം, പാലൂർക്കാവ്, തെക്കേമല, എരുമേലി, കുറുവാമൂഴി, പഴയ കൊരട്ടി, കാഞ്ഞിരപ്പള്ളി ടൗണ്‍, അഞ്ചലിപ്പ, ചിറക്കടവ്, ചെറുവള്ളി എന്നിവിടങ്ങളാണ് മാർ ജോസ് പുളിക്കൽ സന്ദർശിച്ചത്. വെള്ളം കയറി നശിച്ച ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളുമുൾപ്പെടെ മാർ ജോസ് പുളിക്കൽ സന്ദർശിച്ചു. പ്രളയാനന്തരം പരിക്കേറ്റ് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ആവശ്യമുള്ളവർക്ക് സൗജന്യ ചികിത്സയുൾപ്പെടെയുള്ള ക്രമീകരണങ്ങൾക്ക് വേണ്ട നിർദേശം നല്‍കുകയും ചെയ്തു.