തിരുവനന്തപുരം: ബറ്റാലിയൻ പോലീസുകാരെ തെരുവുനായ്ക്കളായിക്കണ്ട് വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച പോലീസുകാർക്കെതിരേ അന്വേഷണത്തിനു നിർദേശം. കൊല്ലം സിറ്റിയിൽ വർക്കിംഗ് അറേഞ്ച്മെന്റിൽ ജോലി ചെയ്യുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, കോട്ടയത്തെ ഗ്രേഡ് എഎസ്ഐ ചന്ദ്രബാബു, വർക്കല സ്റ്റേഷനിലെ സിപിഒ വിനോദ് എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരി നിർദേശിച്ചത്. സംഭവത്തെക്കുറിച്ച് അന്വഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണു നിർദേശം.
നിർമാണത്തിലിരിക്കുന്ന വീടിന്റെ മുന്നിൽ കിടക്കുന്ന തെരുവുനായ്ക്കളെ ബറ്റാലിയൻ ഉദ്യോഗസ്ഥരായി കണ്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ചിത്രീകരിച്ച വീഡിയോയാണ് വിവാദമായത്.
യൂണിഫോമിലുള്ള പോലീസ് ഉദ്യാഗസ്ഥർ തന്നെ ചിത്രീകരിച്ച ഈ വീഡിയോ പോലീസുകാരുടെ ഗ്രൂപ്പായ ’കാവൽ കരുനാഗപ്പള്ളി’യിലും പുറത്തും പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി ദക്ഷിണ മേഖലാ ഐജിക്ക് കത്ത് നൽകി.
മനഃപൂർവമായാണ് ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ബറ്റാലിയൻ ഡിഐജിയുടെ കത്തിൽ പറയുന്നു.
നിർമാണത്തിലിരിക്കുന്ന വീടിന്റെ മുന്നിൽ കിടക്കുന്ന തെരുവുനായ്ക്കളെ ബറ്റാലിയൻ ഉദ്യോഗസ്ഥരായി കണ്ട് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ചിത്രീകരിച്ച വീഡിയോയാണ് വിവാദമായത്.
യൂണിഫോമിലുള്ള പോലീസ് ഉദ്യാഗസ്ഥർ തന്നെ ചിത്രീകരിച്ച ഈ വീഡിയോ പോലീസുകാരുടെ ഗ്രൂപ്പായ ’കാവൽ കരുനാഗപ്പള്ളി’യിലും പുറത്തും പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. ഇതിന് പിന്നാലെ ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജി ദക്ഷിണ മേഖലാ ഐജിക്ക് കത്ത് നൽകി.
മനഃപൂർവമായാണ് ഈ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ബറ്റാലിയൻ ഡിഐജിയുടെ കത്തിൽ പറയുന്നു.