തിരുവനന്തപുരം: കിഴക്കൻകാറ്റിന്റെ സ്വാധീനം തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ഇന്നും നാളെയും തീവ്രമഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 200 മില്ലിമീറ്റർ വരെയുള്ള അതിശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പന്പ, ചാലക്കുടി നദീതീരങ്ങളിൽ ഇന്ന് 26 മുതൽ 37 വരെ മില്ലിമീറ്ററും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 വരെ മില്ലിമീറ്ററും മഴ പെയ്യാ നിടയുണ്ട്.
നാളെ ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പന്പ, ചാലക്കുടി, അച്ചൻകോവിൽ നദീതീരങ്ങളിൽ 38 മുതൽ 50 വരെ മില്ലിമീറ്ററും മീനച്ചിലിൽ 26 മുതൽ 37 വരെ മില്ലിമീറ്ററും അച്ചൻകോവിലിൽ 11 മുതൽ 25 വരെ മില്ലിമീറ്ററും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശി ച്ചു.
ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി, പന്പ അടക്കമുള്ള ഡാമുകൾ തുറന്നു. തീവ്രമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 48 മണിക്കൂർ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.
ശനിവരെ മഴ തുടർന്നേക്കും
വെള്ളി, ശനി ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴ തുടർന്നേക്കും. ഇതു കണക്കിലെടുത്ത് വെള്ളിയാഴ്ച കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വാസയോഗ്യമല്ലെന്നു കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ സുരക്ഷിതമായ ക്യാന്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് സർക്കാർ നിർദേശം നൽകി. വിവിധ ജില്ലകളിലായി ദേശീയ ദുരന്തപ്രതികരണ സേനയുടെ 11 ടീമുകളെ വിന്യസിച്ചു. ആർമിയുടെയും ഡിഫൻസ് സെക്യൂരിറ്റി കോറിന്റെയും രണ്ട് ടീമുകളെ വീതം വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ നേവിയുടെ ചോപ്പർ കൊച്ചിയിൽ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കണ്ട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനായി 3071 കെട്ടിടങ്ങൾ തയാറാക്കി.
ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പന്പ, ചാലക്കുടി നദീതീരങ്ങളിൽ ഇന്ന് 26 മുതൽ 37 വരെ മില്ലിമീറ്ററും മീനച്ചിൽ, അച്ചൻകോവിൽ നദീതീരങ്ങളിൽ 11 മുതൽ 25 വരെ മില്ലിമീറ്ററും മഴ പെയ്യാ നിടയുണ്ട്.
നാളെ ഭാരതപ്പുഴ, പെരിയാർ, ലോവർ പെരിയാർ, അപ്പർ പെരിയാർ, പന്പ, ചാലക്കുടി, അച്ചൻകോവിൽ നദീതീരങ്ങളിൽ 38 മുതൽ 50 വരെ മില്ലിമീറ്ററും മീനച്ചിലിൽ 26 മുതൽ 37 വരെ മില്ലിമീറ്ററും അച്ചൻകോവിലിൽ 11 മുതൽ 25 വരെ മില്ലിമീറ്ററും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മലയോര മേഖലയിലും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശി ച്ചു.
ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി, പന്പ അടക്കമുള്ള ഡാമുകൾ തുറന്നു. തീവ്രമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കാസർഗോഡ്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 48 മണിക്കൂർ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.
ശനിവരെ മഴ തുടർന്നേക്കും
വെള്ളി, ശനി ദിവസങ്ങളിലും സംസ്ഥാനത്ത് വ്യാപക മഴ തുടർന്നേക്കും. ഇതു കണക്കിലെടുത്ത് വെള്ളിയാഴ്ച കാസർഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വാസയോഗ്യമല്ലെന്നു കണ്ടെത്തിയ വീടുകളിൽ താമസിക്കുന്നവരെ മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ സുരക്ഷിതമായ ക്യാന്പുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന് സർക്കാർ നിർദേശം നൽകി. വിവിധ ജില്ലകളിലായി ദേശീയ ദുരന്തപ്രതികരണ സേനയുടെ 11 ടീമുകളെ വിന്യസിച്ചു. ആർമിയുടെയും ഡിഫൻസ് സെക്യൂരിറ്റി കോറിന്റെയും രണ്ട് ടീമുകളെ വീതം വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ നേവിയുടെ ചോപ്പർ കൊച്ചിയിൽ സജ്ജമാക്കിയിട്ടുണ്ട്.
എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് കണ്ട്രോൾ റൂമുകൾ തുറന്നു. ദുരിതാശ്വാസ ക്യാന്പുകൾ തുറക്കുന്നതിനായി 3071 കെട്ടിടങ്ങൾ തയാറാക്കി.