ചെറുതോണി: പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾക്കൊടുവിൽ ഇടുക്കി ഡാം തുറന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഡാം വീണ്ടും തുറന്നത്. മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 11-നാണ് ഡാമിന്റെ ആദ്യഷട്ടർ തുറന്നത്.
അഞ്ചു ഷട്ടറുകളുള്ള അണക്കെട്ടിന്റെ മധ്യത്തിലുള്ള മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നു ജലം പുറത്തേക്ക് ഒഴുക്കിയത്. ഒരുമണിക്കൂറിനുശേഷം 12-നു നാലാം ഷട്ടറും 12.30-നു രണ്ടാം ഷട്ടറും തുറന്നു. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് (100 ക്യുമെക്സ്) തുറന്നുവിട്ടിരിക്കുന്നത്.
മണിക്കൂറിൽ 0.315 ദശലക്ഷം ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുക്കുന്പോൾ പദ്ധതി പ്രദേശത്ത് ഇന്നലെ മഴ മാറിനിന്നിട്ടും 0.331 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഡാം തുറക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലും സ്വീകരിച്ചിരുന്നു.
ഡാമിന്റെ പരിസരപ്രദേശങ്ങളിലും പെരിയാറിനു സമീപവും ജാഗ്രതാ നിർദേശം നൽകുകയും അപകടഭീഷണിയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു. അപകടസാധ്യത മുൻനിർത്തി ചെറുതോണി പാലത്തിൽ ദുരന്തനിവാരണസേന, റവന്യു, ഫയർഫോഴ്സ്, പോലീസ് സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു.
അഞ്ചു ഷട്ടറുകളുള്ള അണക്കെട്ടിന്റെ മധ്യത്തിലുള്ള മൂന്നാമത്തെ ഷട്ടറാണ് ആദ്യം തുറന്നു ജലം പുറത്തേക്ക് ഒഴുക്കിയത്. ഒരുമണിക്കൂറിനുശേഷം 12-നു നാലാം ഷട്ടറും 12.30-നു രണ്ടാം ഷട്ടറും തുറന്നു. മൂന്നു ഷട്ടറുകളും 35 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ ഒരുലക്ഷം ലിറ്റർ വെള്ളമാണ് (100 ക്യുമെക്സ്) തുറന്നുവിട്ടിരിക്കുന്നത്.
മണിക്കൂറിൽ 0.315 ദശലക്ഷം ഘനമീറ്റർ ജലം പുറത്തേക്ക് ഒഴുക്കുന്പോൾ പദ്ധതി പ്രദേശത്ത് ഇന്നലെ മഴ മാറിനിന്നിട്ടും 0.331 ദശലക്ഷം ഘനമീറ്റർ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഡാം തുറക്കുന്നതിനു മുന്നോടിയായി ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലും സ്വീകരിച്ചിരുന്നു.
ഡാമിന്റെ പരിസരപ്രദേശങ്ങളിലും പെരിയാറിനു സമീപവും ജാഗ്രതാ നിർദേശം നൽകുകയും അപകടഭീഷണിയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു. അപകടസാധ്യത മുൻനിർത്തി ചെറുതോണി പാലത്തിൽ ദുരന്തനിവാരണസേന, റവന്യു, ഫയർഫോഴ്സ്, പോലീസ് സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു.