ആലപ്പുഴ: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രാഥമിക കണക്കാണിത്. വിശദമായ കണക്ക് വിലയിരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷികമേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ടു കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രവചനം കണക്കിലെടുത്തു വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ വെള്ളപ്പൊക്കസാധ്യതയുള്ള കുട്ടനാട്ടിൽ ജനങ്ങളെ ക്യാമ്പിലേക്കു മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്ചയുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു. നഷ്ടപരിഹാരക്കണക്ക് ഉടൻ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. തോമസ് കെ. തോമസ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കുട്ടനാട്ടിൽ മാത്രം 18 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. കാർഷികമേഖലയിലെ നഷ്ടവുമായി ബന്ധപ്പെട്ടു കേന്ദ്രത്തോട് പ്രത്യേക കാർഷിക പാക്കേജ് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലാവസ്ഥാ പ്രവചനം കണക്കിലെടുത്തു വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം ജനങ്ങളെ മാറ്റുകയും ക്യാമ്പുകൾ തുറക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ വെള്ളപ്പൊക്കസാധ്യതയുള്ള കുട്ടനാട്ടിൽ ജനങ്ങളെ ക്യാമ്പിലേക്കു മാറ്റി. പല സ്ഥലങ്ങളിലും മടവീഴ്ചയുണ്ടായിട്ടുണ്ട്. കൊയ്യാറായ നെല്ല് കിളിർക്കുകയും ചെയ്തു. നഷ്ടപരിഹാരക്കണക്ക് ഉടൻ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു. തോമസ് കെ. തോമസ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.