കൊച്ചി: ഇടമലയാർ ഡാമിന്റെ നാലു ഷട്ടറുകളിൽ രണ്ടെണ്ണം 80 സെന്റി മീറ്റർ വീതം ഇന്നലെ തുറന്നു. രാവിലെ ആറിന് ഷട്ടറുകള്‍ തുറന്ന് ഒഴുക്കിയ ജലം ഭൂതത്താന്‍കെട്ടും മലയാറ്റൂരും കാലടിയും പിന്നിട്ട് കായലിലെത്തിയെങ്കിലും ജലനിരപ്പില്‍ വ്യതിയാനം ഉണ്ടായില്ല.
മഴ മാറിനിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തില്‍ അനുകൂല ഘടകങ്ങളായി. ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം വൈകുന്നേരം അഞ്ചരയോടെയാണ് ജില്ലാതിര്‍ത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് വീതിയുള്ള ഇവിടെ 30 സെന്റിമീറ്റർ മാത്രമാണ് ജലനിരപ്പിലുണ്ടായ വര്‍ധന.
ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം രാത്രി ഏഴരയോടെ ഭൂതത്താന്‍കെട്ടിലെത്തിയപ്പോൾ ജലനിരപ്പില്‍ അഞ്ച് സെന്റിമീറ്റര്‍ വ്യത്യാസമുണ്ടായി. ഇടുക്കി വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തിയത് രാത്രി 12 നുശേഷമാണ്.
മഴ മാറിനിന്നതും വേലിയിറക്കവുമെല്ലാം ഇക്കാര്യത്തില്‍ അനുകൂല ഘടകങ്ങളായി. ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം വൈകുന്നേരം അഞ്ചരയോടെയാണ് ജില്ലാതിര്‍ത്തിയായ നേര്യമംഗലം പിന്നിട്ടത്. പുഴയ്ക്ക് വീതിയുള്ള ഇവിടെ 30 സെന്റിമീറ്റർ മാത്രമാണ് ജലനിരപ്പിലുണ്ടായ വര്‍ധന.
ഇടുക്കി ഡാമില്‍നിന്നുള്ള വെള്ളം രാത്രി ഏഴരയോടെ ഭൂതത്താന്‍കെട്ടിലെത്തിയപ്പോൾ ജലനിരപ്പില്‍ അഞ്ച് സെന്റിമീറ്റര്‍ വ്യത്യാസമുണ്ടായി. ഇടുക്കി വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തിയത് രാത്രി 12 നുശേഷമാണ്.