കൂട്ടിക്കൽ/കോട്ടയം: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽനിന്നും തിങ്കളാഴ്ച വൈകുന്നേരത്തോടെ ലഭിച്ച മൃതദേഹത്തിന്റെ ഭാഗങ്ങൾ കാണാതായ ആറ്റുചാലിൽ ജോമിയുടെ മകൻ അലന്റെ (13) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞതായി മുണ്ടക്കയം പോലീസ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഫോറൻസിക് പരിശോധനയിൽ പതിമൂന്നുകാരന്റെ മൃതദേഹമാണെന്ന് ഉറപ്പുവരുത്തിയതിനാലാണ് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയതെന്ന് ഫോറൻസിക് അധികൃതർ അറിയിച്ചു. ശിരസും കാലുകളും നഷ്ടപ്പെട്ട നിലയിൽ മൃതദേഹം ലഭിച്ചതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ടെന്നും ഫോറൻസിക് അധികൃതർ പറഞ്ഞു. അലന്റെ മൃതദേഹം ഇന്ന് ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.
അതേസമയം, ഞായറാഴ്ച പ്ലാപ്പള്ളിയിൽ നിന്നും ലഭിച്ച ശിരസറ്റ പുരുഷ മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
ഫോറൻസിക് പരിശോധനയിൽ പതിമൂന്നുകാരന്റെ മൃതദേഹമാണെന്ന് ഉറപ്പുവരുത്തിയതിനാലാണ് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറിയതെന്ന് ഫോറൻസിക് അധികൃതർ അറിയിച്ചു. ശിരസും കാലുകളും നഷ്ടപ്പെട്ട നിലയിൽ മൃതദേഹം ലഭിച്ചതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ടെന്നും ഫോറൻസിക് അധികൃതർ പറഞ്ഞു. അലന്റെ മൃതദേഹം ഇന്ന് ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.
അതേസമയം, ഞായറാഴ്ച പ്ലാപ്പള്ളിയിൽ നിന്നും ലഭിച്ച ശിരസറ്റ പുരുഷ മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.