കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ പോക്സോ കേസും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കലൂരിലെ വാടകവീട്ടില്‍ താമസിപ്പിച്ച് നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് എറണാകുളം നോര്‍ത്ത് പോലീസിനു ലഭിച്ച പരാതിയില്‍ പറയുന്നത്.
അറസ്റ്റിലാകുന്നതു വരെ ഉപദ്രവിച്ചിരുന്ന മോന്സന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനം നല്കി തടിതപ്പാന്‍ ശ്രമിച്ചതായാണു വിവരം. സംഭവത്തില്‍ മോന്‍സനെതിരേ നോര്‍ത്ത് പോലീസ് കേസെടുത്തു. സമഗ്രാന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനു കൈമാറി. തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്‍സനെ ജയിലിലെത്തി പോക്സോ കേസിൽ വൈകാതെ അറസ്റ്റ് ചെയ്യും.
2019ലാണ് കേസിനാസ്പദമായ സംഭവം. സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ 17 വയസുള്ള മകളെയാണ് ഉന്നത വിദ്യാ ഭ്യാസം ഉറപ്പുനല്‍കി മോന്സന് പീഡിപ്പിച്ചത്. മാതാവിനൊപ്പം പെണ്‍കുട്ടി മോന്‍സന്റെ കലൂരിലെ വീട്ടിലെത്താറുണ്ടായിരുന്നു.
ഇതിനിടെയാണ് എറണാകുളത്ത് താമസിച്ച് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് മോന്സന് ഉറപ്പു നല്‍കിയത്. ആദ്യം മാന്യമായി പെരുമാറിയ മോന്സന് ചികിത്സയുടെ ചിത്രങ്ങളെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. ഇതിനു ശേഷമായിരുന്നു പീഡനം.
എറണാകുളത്തെ മറ്റൊരു വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ പ്രായപൂര്‍ത്തിയായിട്ട് വിവാഹം കഴിക്കാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും വാഗ്ദാനം നല്‍കിയതായാണു സൂചന.
അറസ്റ്റിലാകുന്നതു വരെ ഉപദ്രവിച്ചിരുന്ന മോന്സന് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ വിവാഹ വാഗ്ദാനം നല്കി തടിതപ്പാന്‍ ശ്രമിച്ചതായാണു വിവരം. സംഭവത്തില്‍ മോന്‍സനെതിരേ നോര്‍ത്ത് പോലീസ് കേസെടുത്തു. സമഗ്രാന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനു കൈമാറി. തട്ടിപ്പു കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മോന്‍സനെ ജയിലിലെത്തി പോക്സോ കേസിൽ വൈകാതെ അറസ്റ്റ് ചെയ്യും.
2019ലാണ് കേസിനാസ്പദമായ സംഭവം. സൗന്ദര്യവര്‍ധക ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയുടെ 17 വയസുള്ള മകളെയാണ് ഉന്നത വിദ്യാ ഭ്യാസം ഉറപ്പുനല്‍കി മോന്സന് പീഡിപ്പിച്ചത്. മാതാവിനൊപ്പം പെണ്‍കുട്ടി മോന്‍സന്റെ കലൂരിലെ വീട്ടിലെത്താറുണ്ടായിരുന്നു.
ഇതിനിടെയാണ് എറണാകുളത്ത് താമസിച്ച് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് മോന്സന് ഉറപ്പു നല്‍കിയത്. ആദ്യം മാന്യമായി പെരുമാറിയ മോന്സന് ചികിത്സയുടെ ചിത്രങ്ങളെന്ന പേരില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. ഇതിനു ശേഷമായിരുന്നു പീഡനം.
എറണാകുളത്തെ മറ്റൊരു വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. ഗര്‍ഭിണിയായപ്പോള്‍ പ്രായപൂര്‍ത്തിയായിട്ട് വിവാഹം കഴിക്കാമെന്നും സാമ്പത്തികമായി സഹായിക്കാമെന്നും വാഗ്ദാനം നല്‍കിയതായാണു സൂചന.