തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ പ്രതിരോധിക്കുന്നതിലെ വീഴ്ചയുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെതിരേ നിശിതവിമർശനവുമായി ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. പ്രളയം തടയുന്നതിനുള്ള നെതർലൻഡ് മാതൃകയെക്കുറിച്ച് അവിടെ പോയി പഠിച്ച ശേഷം തുടർനടപടിയെക്കുറിച്ച് ഇപ്പോൾ ആർക്കുമറിയില്ലെന്നാണു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെറിയാൻ ഫിലിപ്പിന്റെ വിമർശനം.
2018ലെ മഹാപ്രളയത്തിനു ശേഷം നെതർലൻഡ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അവിടെ ഫലപ്രദമായി പരീക്ഷിച്ച റൂം ഫോർ ദ റിവർ പദ്ധതി കേരളത്തിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പരോക്ഷ വിമർശനം. ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ഭരണാധികാരികൾ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാന്പിൽ കണ്ണീർ പൊഴിക്കുന്നതും വിലാപകാവ്യം രചിക്കുന്നതും ജനവഞ്ചനയാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
കഴിഞ്ഞ ദിവസം സർക്കാർ നൽകിയ ഖാദിബോർഡ് ഉപാധ്യക്ഷപദവി നിരസിച്ച് സിപിഎം നേതൃത്വത്തോട് ചെറിയാൻ ഫിലിപ്പ് മാനസികമായി അകന്നിരുന്നു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തെയും വരൾച്ചയെയും പ്രതിരോധിക്കാനാകൂ. രണ്ടും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം.
വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണുനിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്കു കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥലജല മാനേജ്മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാകൂ.
അറബിക്കടലിലെ ന്യൂനമർദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നുവിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ടനിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും സ്ഥിരം പ്രതിഭാസമായിത്തീരും.
2018ലെ മഹാപ്രളയത്തിനു ശേഷം നെതർലൻഡ് സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അവിടെ ഫലപ്രദമായി പരീക്ഷിച്ച റൂം ഫോർ ദ റിവർ പദ്ധതി കേരളത്തിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പരോക്ഷ വിമർശനം. ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ഭരണാധികാരികൾ ദുരന്തം വന്നതിനു ശേഷം ദുരിതാശ്വാസ ക്യാന്പിൽ കണ്ണീർ പൊഴിക്കുന്നതും വിലാപകാവ്യം രചിക്കുന്നതും ജനവഞ്ചനയാണെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.
കഴിഞ്ഞ ദിവസം സർക്കാർ നൽകിയ ഖാദിബോർഡ് ഉപാധ്യക്ഷപദവി നിരസിച്ച് സിപിഎം നേതൃത്വത്തോട് ചെറിയാൻ ഫിലിപ്പ് മാനസികമായി അകന്നിരുന്നു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്:
കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തെയും വരൾച്ചയെയും പ്രതിരോധിക്കാനാകൂ. രണ്ടും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം.
വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണുനിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്കു കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥലജല മാനേജ്മെന്റിലൂടെ മാത്രമേ രണ്ടു വിപത്തുകളെയും നേരിടാനാകൂ.
അറബിക്കടലിലെ ന്യൂനമർദം കുറയുകയും മഴ ശമിക്കുകയും ചെയ്യാതിരുന്നെങ്കിൽ പെരുമഴയോടൊപ്പം എല്ലാ ഡാമുകളും തുറന്നുവിടുന്ന സാഹചര്യത്തിൽ കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിൽ ആകുമായിരുന്നു. മഹാഭാഗ്യം എന്നു പറഞ്ഞാൽ മതി. പശ്ചിമഘട്ടനിരയിലെ മനുഷ്യന്റെ ബലാൽക്കാരവും ചൂഷണവും അവസാനിപ്പിച്ചില്ലെങ്കിൽ മഴയോടൊപ്പം ഉരുൾപൊട്ടലും സ്ഥിരം പ്രതിഭാസമായിത്തീരും.