പത്തനംതിട്ട/ചാലക്കുടി: ശബരിഗിരി പദ്ധതിയുടെ കക്കി-ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും ഷോളയാർ ഡാമിന്റെ ഷട്ടറുകളും ഇന്നലെ തുറന്നു. ഇന്നലെ രാവിലെ 11 ഓടെ കക്കി അണക്കെട്ടിന്റെ ആദ്യത്തെ ഷട്ടറും 15 മിനിറ്റിനുശേഷം രണ്ടാമത്തെ ഷട്ടറും തുറന്നു.
രണ്ടു ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 100 മുതൽ 200 ക്യുസെക്സ് വെള്ളമാണു പുറത്തേക്ക് ഒഴുക്കുന്നത്. സംഭരണിയുടെ ജലനിരപ്പ് 94 ശതമാനം എത്തിയതോടെയാണ് ഷട്ടറുകൾ തുറന്ന് ജലനിരപ്പു ക്രമീകരിച്ചത്. പന്പാനദിയുടെ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ടു ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. 100 മുതൽ 200 ക്യുസെക്സ് വെള്ളമാണു പുറത്തേക്ക് ഒഴുക്കുന്നത്. സംഭരണിയുടെ ജലനിരപ്പ് 94 ശതമാനം എത്തിയതോടെയാണ് ഷട്ടറുകൾ തുറന്ന് ജലനിരപ്പു ക്രമീകരിച്ചത്. പന്പാനദിയുടെ തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.