തൊടുപുഴ: ഇടുക്കി അണക്കെട്ട് തുറക്കുന്നതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തീരദേശത്തുള്ളവർ കൂടുതൽ ജാഗ്രതപുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതൽ നടപടികളും നേരത്ത തന്നെ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന വൈദ്യുതി വകുപ്പ് ഫുൾ ടൈം ഡയറക്ടർമാരുടെ യോഗത്തിൽ, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കം നടത്താൻ നിർദേശം നൽകിയിരുന്നു.
ചെറുതോണി ടൗണ്‍ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശിച്ചു.
ഡാം തുറക്കുന്പോൾ വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചുകടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടിത്തം പാടില്ല. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.
വീഡിയോ, സെൽഫിയെടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിൽ എല്ലാ ഒരുക്കങ്ങളുമായി ഫയർ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകളും രംഗത്തുണ്ട്. ഇടുക്കി താലൂക്കിലെ അഞ്ചു വില്ലേജുകളിലായി 64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്യാന്പുകൾ തുറക്കുന്നതിനായി പ്രദേശത്തെ സ്കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.
ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ മുൻകരുതൽ നടപടികളും നേരത്ത തന്നെ ജില്ലാ ഭരണകൂടം സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേർന്ന വൈദ്യുതി വകുപ്പ് ഫുൾ ടൈം ഡയറക്ടർമാരുടെ യോഗത്തിൽ, അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കം നടത്താൻ നിർദേശം നൽകിയിരുന്നു.
ചെറുതോണി ടൗണ്‍ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശിച്ചു.
ഡാം തുറക്കുന്പോൾ വെള്ളപ്പാച്ചിൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പുഴ മുറിച്ചുകടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളിൽ മീൻപിടിത്തം പാടില്ല. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.
വീഡിയോ, സെൽഫിയെടുക്കൽ, ഫേസ്ബുക്ക് ലൈവ് എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിൽ എല്ലാ ഒരുക്കങ്ങളുമായി ഫയർ ഫോഴ്സ്, പോലീസ്, റവന്യു വകുപ്പുകളും രംഗത്തുണ്ട്. ഇടുക്കി താലൂക്കിലെ അഞ്ചു വില്ലേജുകളിലായി 64 കുടുംബങ്ങളിലെ 222 പേരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്യാന്പുകൾ തുറക്കുന്നതിനായി പ്രദേശത്തെ സ്കൂളുകളും കെട്ടിടങ്ങളും ഏറ്റെടുത്തുകഴിഞ്ഞു.