തൊടുപുഴ: മഴക്കെടുതിയിൽ ജില്ലയിലുണ്ടായത് കോടികളുടെ നഷ്ടം. കാർഷിക മേഖലയിൽ മാത്രം ഏഴു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. മഴക്കെടുതികളിൽ ഇതുവരെ ജില്ലയിൽ പത്തു പേർ മരിച്ചു.
ഒരാളെ കാണാതായി. 109 വീടുകൾ പൂർണമായും തകർന്നു. 335 വീടുകൾക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. 151.34 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 4194 കർഷകർക്ക് വിളനാശം സംഭവിച്ചു.
കട്ടപ്പന ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. മൂന്നു കോടിയോളം രൂപയുടെ കൃഷിനാശം കട്ടപ്പന ബ്ലോക്കിൽ മാത്രം ഉണ്ടായി. പീരുമേട് താലൂക്കിൽ 2.86 കോടിയുടെയും ഇടുക്കി താലൂക്കിൽ 92 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. വീടുകൾക്ക് കൂടുതൽ നാശം സംഭവിച്ചത് അറക്കുളം പഞ്ചായത്തിലാണ്.
ഒരാളെ കാണാതായി. 109 വീടുകൾ പൂർണമായും തകർന്നു. 335 വീടുകൾക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു. 151.34 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 4194 കർഷകർക്ക് വിളനാശം സംഭവിച്ചു.
കട്ടപ്പന ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടം നേരിട്ടത്. മൂന്നു കോടിയോളം രൂപയുടെ കൃഷിനാശം കട്ടപ്പന ബ്ലോക്കിൽ മാത്രം ഉണ്ടായി. പീരുമേട് താലൂക്കിൽ 2.86 കോടിയുടെയും ഇടുക്കി താലൂക്കിൽ 92 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. വീടുകൾക്ക് കൂടുതൽ നാശം സംഭവിച്ചത് അറക്കുളം പഞ്ചായത്തിലാണ്.