തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 28 ആയി. കോട്ടയം 14, ഇടുക്കി 10, തിരുവനന്തപുരം 2, തൃശൂർ, കോഴിക്കോട് ഒന്നു വീതം എന്നിങ്ങനെയാണു മരണം റിപ്പോർട്ട് ചെയ്തത്.
കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂർ സ്വദേശിയായ സൈനികൻ ജോണ്സൺ സെബാസ്റ്റ്യൻ (35) ഏറ്റുമാനൂർ ചെറുവണ്ടൂർ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
ഇടുക്കി പീരുമേട് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ നാലു വീടുകൾ ഒലിച്ചുപോയി. അഞ്ചു കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ആൻസിയെ (52) കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം കല്ലാറിൽ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽ പെട്ട ജാർഖണ്ഡ് സ്വദേശി നെഹ്റു മണ്ഡലി (30) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. തൃശൂർ ജില്ലയിൽ തലപ്പിള്ളി തെക്കുംകര ജോസഫ് (72) വീടിനടുത്തുള്ള തോട്ടിൽ വീണ് മരിച്ചു.
സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാന്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാന്പുകളിൽ ആകെയുള്ളത്.
കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 13 പേരുടെ മൃതദേഹം കണ്ടെടുത്തു. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. ഏറ്റുമാനൂർ സ്വദേശിയായ സൈനികൻ ജോണ്സൺ സെബാസ്റ്റ്യൻ (35) ഏറ്റുമാനൂർ ചെറുവണ്ടൂർ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.
ഇടുക്കി പീരുമേട് കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ നാലു വീടുകൾ ഒലിച്ചുപോയി. അഞ്ചു കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെടെ ഏഴു പേരാണ് മരണമടഞ്ഞത്. ഇടുക്കിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ ആൻസിയെ (52) കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. തിരുവനന്തപുരം കല്ലാറിൽ അഭിലാഷ് (23) മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽ പെട്ട ജാർഖണ്ഡ് സ്വദേശി നെഹ്റു മണ്ഡലി (30) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തി. തൃശൂർ ജില്ലയിൽ തലപ്പിള്ളി തെക്കുംകര ജോസഫ് (72) വീടിനടുത്തുള്ള തോട്ടിൽ വീണ് മരിച്ചു.
സംസ്ഥാനത്ത് 247 ദുരിതാശ്വാസ ക്യാന്പുകളിലായി 2619 കുടുംബങ്ങളെ താമസിപ്പിച്ചിട്ടുണ്ട്. 9422 പേരാണ് ക്യാന്പുകളിൽ ആകെയുള്ളത്.