കൊച്ചി: മഴക്കെടുതി മൂലം നെല്ല് സംഭരണത്തില്‍ തടസം വരാതിരിക്കാന്‍ കേരള റൈസ് മില്‍ ഓണേഴ്സ് അസോസിയേഷന് പ്രതിനിധികളുമായി സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ ചര്‍ച്ച നടത്തി.
ഈര്‍പ്പം കൂടുതലുള്ള നെല്ല് കര്‍ഷകരുമായുള്ള ധാരണയില്‍ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കാൻ തീരുമാനമായി. കര്‍ഷകരുടെ നഷ്ടം ലഘൂകരിക്കുന്നതിനു മില്ലുടമകള്‍ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിനു കൂടുതല്‍ വാഹനങ്ങള്‍, ചാക്കുകള്‍ എന്നിവ മില്ലുടമകള്‍ ക്രമീകരിക്കും.
ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് ഗുണനിലവാര പരിശോധനയ്ക്കു മുമ്പുതന്നെ ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകള്‍ക്ക് നല്‍കും.
കൂടുതല്‍ ഗോഡൗണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള അനുമതിയും സപ്ലൈകോ നല്‍കും. മന്ത്രി ജി.ആര്. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച.
ഈര്‍പ്പം കൂടുതലുള്ള നെല്ല് കര്‍ഷകരുമായുള്ള ധാരണയില്‍ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് സംഭരിക്കാൻ തീരുമാനമായി. കര്‍ഷകരുടെ നഷ്ടം ലഘൂകരിക്കുന്നതിനു മില്ലുടമകള്‍ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിനു കൂടുതല്‍ വാഹനങ്ങള്‍, ചാക്കുകള്‍ എന്നിവ മില്ലുടമകള്‍ ക്രമീകരിക്കും.
ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് ഗുണനിലവാര പരിശോധനയ്ക്കു മുമ്പുതന്നെ ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകള്‍ക്ക് നല്‍കും.
കൂടുതല്‍ ഗോഡൗണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള അനുമതിയും സപ്ലൈകോ നല്‍കും. മന്ത്രി ജി.ആര്. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച.