കൂട്ടിക്കൽ (മുണ്ടക്കയം): കൂട്ടിക്കലിൽ ഉരുൾപൊട്ടലിലും ഒഴുക്കിലും പെട്ടു മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.
ഒരു കുടുംബത്തിലെ മുഴുവൻ പേരും മരിച്ച കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (40), മാർട്ടിന്റെ മക്കളായ സ്നേഹ (13), സാന്ദ്ര (ഒന്പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. മാർട്ടിന്റെ ഭാര്യ സിനി (35) മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തിയിരുന്നു.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (എട്ട്), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) ഏന്തയാർ വല്യന്തയിൽ ഒഴുക്കിൽപെട്ടു കാണാതായ ഇളംതുരുത്തിയിൽ സിസിലി (65), ഇളംകാട്ടിൽ ഒഴുക്കിൽ പെട്ടു കാണാതായ ഓട്ടോ ഡ്രൈവർ ഓലിക്കൽ ഷാലറ്റ് (29) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഒഴുക്കിൽപെട്ട സ്രാന്പിക്കൽ രാജമ്മ (65)യുടെ മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. ശനിയാഴ്ച രാത്രി അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ പുനരാരംഭിച്ചിരുന്നു. പ്ലാപ്പള്ളിയിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ ഛിന്നഭിന്നമായ നിലയിലായിരുന്നു.
ഒരു കുടുംബത്തിലെ മുഴുവൻ പേരും മരിച്ച കാവാലി ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിൻ (40), മാർട്ടിന്റെ മക്കളായ സ്നേഹ (13), സാന്ദ്ര (ഒന്പത്) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ കണ്ടെത്തിയത്. മാർട്ടിന്റെ ഭാര്യ സിനി (35) മകൾ സോന (10), അമ്മ ക്ലാരമ്മ ജോസഫ് (65) എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ച കണ്ടെത്തിയിരുന്നു.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (എട്ട്), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) ഏന്തയാർ വല്യന്തയിൽ ഒഴുക്കിൽപെട്ടു കാണാതായ ഇളംതുരുത്തിയിൽ സിസിലി (65), ഇളംകാട്ടിൽ ഒഴുക്കിൽ പെട്ടു കാണാതായ ഓട്ടോ ഡ്രൈവർ ഓലിക്കൽ ഷാലറ്റ് (29) എന്നിവരുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഒഴുക്കിൽപെട്ട സ്രാന്പിക്കൽ രാജമ്മ (65)യുടെ മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു. ശനിയാഴ്ച രാത്രി അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്നലെ രാവിലെ പുനരാരംഭിച്ചിരുന്നു. പ്ലാപ്പള്ളിയിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ ഛിന്നഭിന്നമായ നിലയിലായിരുന്നു.