കൂട്ടിക്കൽ: ഉരുൾപൊട്ടലിന്റെ ഭീതി വിട്ടുമാറാതെ ചാറ്റൽമഴയിൽ വിറങ്ങലിച്ചു നിന്ന മലയോരത്ത് മണ്ണിലമർന്നുപോയ ജീവനുകൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരും നാട്ടുകാരും ഒന്നിച്ചു. ഉരുൾപൊട്ടലിൽ കാണാതായവരെ തേടിയുള്ള തെരച്ചിൽ ഇന്നലെ പുലർച്ചെ തന്നെ ആരംഭിച്ചിരുന്നു.
ദേശീയ ദുരന്തനിവാര സേനയും ഫയർഫോഴ്സും സംയുക്ത തെരച്ചിലാണ് നടത്തിയത്. ജെസിബി ഉപയോഗിച്ച് കുറ്റൻ കല്ലുകളും മണ്ണും മാന്തി മാറ്റി എട്ടോടെ മണ്ണിൽ പൂണ്ടുപോയ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുത്തു.
നുറങ്ങുന്ന വേദനയോടെ കണ്ണീർ തൂവി നിൽക്കുന്ന നാട്ടുകാരുടെ മുന്പിലേക്ക് പായയിലും ചാക്കിലും തുണിയിലും കെട്ടി മൃതദേഹങ്ങൾ ഓരോന്നായി എത്തിച്ചു. പല മൃതദേഹങ്ങളും ചിന്നിച്ചിതറിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു പ്ലാപ്പള്ളിയിൽ കാണാനായത്. ഇവിടെ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ(എട്ട്), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) എന്നിവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു.
ഇതോടെ പല ശരീര ഭാഗങ്ങളും ആരുടെയൊക്ക ആണെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടി. തുടർന്നു ശരീര ഭാഗങ്ങൾ പെറുക്കി ചാക്കിലാക്കിയാണ് രക്ഷാപ്രവർത്തകർ ചെയ്തത്. ഉച്ചയോടെയാണ് നാലു പേരുടെയും മൃതദേഹങ്ങളുടെ എല്ലാ ശരീരഭാഗങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞത്. പീന്നിട് ഇവയെല്ലാം ആംബുലൻസിൽ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു.
കാവാലിയിൽനിന്നു കാണാതായ ഒട്ടലാങ്കൽ കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11നു തന്നെ കണ്ടെത്തി. ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ മകൾ സ്നേഹയുടെ മൃതദേഹമായിരുന്നു ആദ്യം ലഭിച്ചത്. തുടർന്നു അരമണിക്കൂറിനുശേഷം മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി. പിന്നിടാണ് സാന്ദ്രയുടെ മൃതദേഹവും ലഭിച്ചത്.
ഇവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും 200 മീറ്റർ താഴേക്കുമാറിയായിരുന്നു മാർട്ടിന്റെ മൃതദേഹം കിടന്നിരുന്നത്. ഒട്ടലാങ്കൽ വീടിനു താഴെക്കൂടിയാണ് കാവാലി ഇടപ്പിലാപ്പള്ളി റോഡ് കടന്നു പോകുന്നത്. അതിനുതാഴെ ചെറിയ തോടുമുണ്ട്.
ഈ തോടിന്റെ കരയിൽ നിന്നുമാണ് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു സ്നേഹയുടെ മൃതദേഹം. ശനിയാഴ്ച രാത്രിയിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ ഇന്നലെ ജെസിബിയുടെ സഹായത്തോടെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇവരുടെ വീടിനു മുകളിൽ നിന്നുമെത്തിയ ഉരുൾ വീട് തകർത്തശേഷം റോഡിലുടെ കടന്നു തോട്ടിലെത്തുകയായിരുന്നു.
ഉരുൾ കടന്നു പോയതോടെ കല്ലും മണ്ണും ഉൾപ്പെടെയുള്ളവ കാവാലി ഇടപ്പിലാപ്പള്ളി റോഡിൽ വീണു കിടക്കുകയായിരുന്നു.
ജെവിൻ കോട്ടൂർ
ദേശീയ ദുരന്തനിവാര സേനയും ഫയർഫോഴ്സും സംയുക്ത തെരച്ചിലാണ് നടത്തിയത്. ജെസിബി ഉപയോഗിച്ച് കുറ്റൻ കല്ലുകളും മണ്ണും മാന്തി മാറ്റി എട്ടോടെ മണ്ണിൽ പൂണ്ടുപോയ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുത്തു.
നുറങ്ങുന്ന വേദനയോടെ കണ്ണീർ തൂവി നിൽക്കുന്ന നാട്ടുകാരുടെ മുന്പിലേക്ക് പായയിലും ചാക്കിലും തുണിയിലും കെട്ടി മൃതദേഹങ്ങൾ ഓരോന്നായി എത്തിച്ചു. പല മൃതദേഹങ്ങളും ചിന്നിച്ചിതറിയിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു പ്ലാപ്പള്ളിയിൽ കാണാനായത്. ഇവിടെ കാണാതായ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ(എട്ട്), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) എന്നിവരുടെ മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നു.
ഇതോടെ പല ശരീര ഭാഗങ്ങളും ആരുടെയൊക്ക ആണെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടി. തുടർന്നു ശരീര ഭാഗങ്ങൾ പെറുക്കി ചാക്കിലാക്കിയാണ് രക്ഷാപ്രവർത്തകർ ചെയ്തത്. ഉച്ചയോടെയാണ് നാലു പേരുടെയും മൃതദേഹങ്ങളുടെ എല്ലാ ശരീരഭാഗങ്ങളും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്കു കഴിഞ്ഞത്. പീന്നിട് ഇവയെല്ലാം ആംബുലൻസിൽ ആശുപത്രികളിലേക്കു മാറ്റുകയായിരുന്നു.
കാവാലിയിൽനിന്നു കാണാതായ ഒട്ടലാങ്കൽ കുടുംബത്തിലെ മൂന്നു പേരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ 11നു തന്നെ കണ്ടെത്തി. ഒട്ടലാങ്കൽ (വട്ടാളക്കുന്നേൽ) മാർട്ടിന്റെ മകൾ സ്നേഹയുടെ മൃതദേഹമായിരുന്നു ആദ്യം ലഭിച്ചത്. തുടർന്നു അരമണിക്കൂറിനുശേഷം മാർട്ടിന്റെ മൃതദേഹവും കണ്ടെത്തി. പിന്നിടാണ് സാന്ദ്രയുടെ മൃതദേഹവും ലഭിച്ചത്.
ഇവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും 200 മീറ്റർ താഴേക്കുമാറിയായിരുന്നു മാർട്ടിന്റെ മൃതദേഹം കിടന്നിരുന്നത്. ഒട്ടലാങ്കൽ വീടിനു താഴെക്കൂടിയാണ് കാവാലി ഇടപ്പിലാപ്പള്ളി റോഡ് കടന്നു പോകുന്നത്. അതിനുതാഴെ ചെറിയ തോടുമുണ്ട്.
ഈ തോടിന്റെ കരയിൽ നിന്നുമാണ് സാന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്. മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു സ്നേഹയുടെ മൃതദേഹം. ശനിയാഴ്ച രാത്രിയിൽ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ തന്നെ ഇന്നലെ ജെസിബിയുടെ സഹായത്തോടെ വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇവരുടെ വീടിനു മുകളിൽ നിന്നുമെത്തിയ ഉരുൾ വീട് തകർത്തശേഷം റോഡിലുടെ കടന്നു തോട്ടിലെത്തുകയായിരുന്നു.
ഉരുൾ കടന്നു പോയതോടെ കല്ലും മണ്ണും ഉൾപ്പെടെയുള്ളവ കാവാലി ഇടപ്പിലാപ്പള്ളി റോഡിൽ വീണു കിടക്കുകയായിരുന്നു.
ജെവിൻ കോട്ടൂർ