കൂട്ടിക്കൽ: വീട്ടമ്മമാർക്കൊപ്പം പതിവായി സംസാരിച്ചു നിൽക്കുമായിരുന്നെങ്കിലും ശനിയാഴ്ച വിശേഷങ്ങൾ പറഞ്ഞു നിൽക്കാൻ മറിയാമ്മ ഉണ്ടായിരുന്നില്ല. അതിനാൽ മരണത്തിൽനിന്നും രക്ഷപ്പെട്ടു.
പ്ലാപ്പള്ളിയിൽ മരിച്ച ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയായുടെ ഭർത്തൃമാതാവാണ് മറിയാമ്മ. മിക്കപ്പോഴും വീട്ടമ്മമാർ ഇങ്ങനെ സംസാരിച്ചു നിൽക്കുന്പോൾ മറിയാമ്മയും ഒപ്പമുണ്ടാകാറുള്ളതാണ്. ശനിയാഴ്ച മറിയാമ്മയും മരണപ്പെട്ട സോണിയായുടെ മകൾ ആൻ മരിയായും കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പതിവ് പരിശോധനകൾക്കായി പോയിരുന്നു.
രാവിലെ മുതൽ കനത്തമഴയായതിനാൽ ആശുപത്രിയിൽ പോകണോ വേണ്ടയോയെന്ന് പലതവണ ശങ്കിച്ചിരുന്നു. എന്നാൽ സോണിയ ഇവരെ നിർബന്ധിച്ചു പറഞ്ഞുവിടുകയായിരുന്നു. ഇവർ ആശുപത്രിയിലേക്കു പോയതിനാലും ജോമി ടാപ്പിംഗ് ജോലിക്കു പോയിരുന്നതിനാലുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
സോണിക്കു കൂട്ടായി മകൻ അലനാണ് വീട്ടിലുണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ സോണിയായും മകൻ അലനും മരണപ്പെടുകയും ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പതിവ് പരിശോധനകൾക്കുശേഷം തിരികെ പോകാൻ ഒരുങ്ങിയ മറിയാമ്മയെ അപകട വിവരമറിഞ്ഞ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ജോമിക്കും മറിയാമ്മയ്ക്കും ആൻ മരിയയ്ക്കും വീടിരുന്ന സ്ഥലത്ത് തറമാത്രമാണു കാണാനായത്.
പ്ലാപ്പള്ളിയിൽ മരിച്ച ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയായുടെ ഭർത്തൃമാതാവാണ് മറിയാമ്മ. മിക്കപ്പോഴും വീട്ടമ്മമാർ ഇങ്ങനെ സംസാരിച്ചു നിൽക്കുന്പോൾ മറിയാമ്മയും ഒപ്പമുണ്ടാകാറുള്ളതാണ്. ശനിയാഴ്ച മറിയാമ്മയും മരണപ്പെട്ട സോണിയായുടെ മകൾ ആൻ മരിയായും കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പതിവ് പരിശോധനകൾക്കായി പോയിരുന്നു.
രാവിലെ മുതൽ കനത്തമഴയായതിനാൽ ആശുപത്രിയിൽ പോകണോ വേണ്ടയോയെന്ന് പലതവണ ശങ്കിച്ചിരുന്നു. എന്നാൽ സോണിയ ഇവരെ നിർബന്ധിച്ചു പറഞ്ഞുവിടുകയായിരുന്നു. ഇവർ ആശുപത്രിയിലേക്കു പോയതിനാലും ജോമി ടാപ്പിംഗ് ജോലിക്കു പോയിരുന്നതിനാലുമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
സോണിക്കു കൂട്ടായി മകൻ അലനാണ് വീട്ടിലുണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ സോണിയായും മകൻ അലനും മരണപ്പെടുകയും ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പതിവ് പരിശോധനകൾക്കുശേഷം തിരികെ പോകാൻ ഒരുങ്ങിയ മറിയാമ്മയെ അപകട വിവരമറിഞ്ഞ ആശുപത്രി അധികൃതർ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ജോമിക്കും മറിയാമ്മയ്ക്കും ആൻ മരിയയ്ക്കും വീടിരുന്ന സ്ഥലത്ത് തറമാത്രമാണു കാണാനായത്.