കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. മോന്‍സന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.
മോന്‍സന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. പത്തു കോടി തട്ടിയെന്ന് ആറു പേര് ചേര്‍ന്ന് നല്കിയ പരാതിയില്‍ പ്രമുഖരുടെയടക്കം പലരുടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍നിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.
പ്രധാനമായും ഇവരുമായി സാമ്പത്തിക ഇടപാടുകളോ മറ്റോ നടത്തിയിരുന്നോ, മോന്‍സനുമായി ഏതുതരത്തില്‍ ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.പുരാവസ്തു ഇടനിലക്കാരന് സന്തോഷ് എളമക്കര നല്കിയ കേസില്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് നിലവില്‍ ക്രൈംബ്രാഞ്ച്.
ഇതു സംബന്ധിച്ച കസ്റ്റഡി അപേക്ഷ നാളെ സമര്‍പ്പിക്കും. മൂന്നു കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയെന്ന് കഴിഞ്ഞ മാസമാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.
പണം നല്‍കാനുണ്ടെന്ന് മോന്സന് സമ്മതിച്ചിട്ടുണ്ട്. സന്തോഷിന്റെ പരാതിയില്‍ കേസെടുത്ത ക്രൈംബ്രാഞ്ച് മോന്‍സന്റെ കലൂരിലെ വാടകവീട്ടിൽ നിന്ന് അഞ്ഞൂറിലേറെ പുരാവസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
മോന്‍സന്റെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ അടുപ്പക്കാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. പത്തു കോടി തട്ടിയെന്ന് ആറു പേര് ചേര്‍ന്ന് നല്കിയ പരാതിയില്‍ പ്രമുഖരുടെയടക്കം പലരുടെയും പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഇവരില്‍നിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്.
പ്രധാനമായും ഇവരുമായി സാമ്പത്തിക ഇടപാടുകളോ മറ്റോ നടത്തിയിരുന്നോ, മോന്‍സനുമായി ഏതുതരത്തില്‍ ബന്ധപ്പെട്ടിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.പുരാവസ്തു ഇടനിലക്കാരന് സന്തോഷ് എളമക്കര നല്കിയ കേസില്‍ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയാറെടുപ്പിലാണ് നിലവില്‍ ക്രൈംബ്രാഞ്ച്.
ഇതു സംബന്ധിച്ച കസ്റ്റഡി അപേക്ഷ നാളെ സമര്‍പ്പിക്കും. മൂന്നു കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയെന്ന് കഴിഞ്ഞ മാസമാണ് സന്തോഷ് ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.
പണം നല്‍കാനുണ്ടെന്ന് മോന്സന് സമ്മതിച്ചിട്ടുണ്ട്. സന്തോഷിന്റെ പരാതിയില്‍ കേസെടുത്ത ക്രൈംബ്രാഞ്ച് മോന്‍സന്റെ കലൂരിലെ വാടകവീട്ടിൽ നിന്ന് അഞ്ഞൂറിലേറെ പുരാവസ്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.