തിരുവനന്തപുരം: സംസ്ഥാന ത്തെ വൻകിട ജലവൈദ്യുത അണക്കെട്ടുകളായ ഇടുക്കി, ഇടമലയാർ തുടങ്ങിയവയിൽ ജലവിതാനം ഉയർന്നെങ്കിലും ഉടൻ തുറക്കേണ്ടതില്ലെന്നു തീരുമാനം. അതേസമയം, കക്കി അണക്കെട്ട് ഇന്നു രാവിലെ 11നു തുറക്കുമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
100 ലക്ഷം ഘനമീറ്ററിൽ താഴെ സംഭരണശേഷിയുള്ള ചെറുകിട അണക്കെട്ടുകൾ തുറക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ബോർഡ് യോഗം തീരുമാനിച്ചു.
ജലവിതാനം ഉയരുന്നതിനനുസരിച്ച് ഇടുക്കി, ഇടമലയാർ, ബാണാസുരസാഗർ, ഷോളയാർ എന്നിവിടങ്ങളിൽ വൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കും. 1500 ലക്ഷം ഘനമീറ്ററിലധികം സംഭരണശേഷിയുള്ളതാണ് ഇടുക്കിയും കക്കിയും ഇടമലയാറും.
20 വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന കാലാവസ്ഥാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ ധൃതിപിടിച്ച് തുറക്കേണ്ടെന്നും പരമാവധി വെള്ളം സംഭരിച്ച് അത് ഉപയോഗിച്ച് കഴിയുന്നത്ര വൈദ്യുതി ഉദ്പാദിപ്പിക്കാനും തീരുമാനിച്ചത്.
കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കളക്ടർമാരുടെ നേതൃത്വത്തിലുളള സമിതി നിർദേശിക്കുകയാണെങ്കിൽ ജാഗ്രതാ അറിയിപ്പുകൾ നൽകികൊണ്ട് ഏതു ഡാമും അടിയന്തര സാഹചര്യത്തിൽ തുറക്കാനും യോഗം അതത് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടുദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടമുണ്ടായി. 3074 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. ഇതിൽ 60 എണ്ണം കേടായി.
339 ഹൈടെൻഷൻ പോസ്റ്റുകളും 1398 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. മൊത്തം 4.18 ലക്ഷം കണക്ഷനുകളാണ് തകരാറിലായത്. ഇവ പുനഃസ്ഥാപിക്കാൻ ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിൽ 25 ടാസ്ക് ഫോഴ്സ് രൂപീക രിച്ചു. എത്ര മണിക്കൂറുകൾക്കുളളിൽ ഇതെല്ലാം പുനഃസ്ഥാപിക്കുമെന്ന് ഇന്നു പ്രഖ്യാപിക്കും.
കെഎസ്ഇബിയുടെ പത്തു മെഗാവാട്ട് ജലവൈദ്യുതി ഉത്പാദനയൂണിറ്റും തകരാറിലായി. റാന്നി, പെരിനാട്, അപ്പർ കല്ലാർ, ഉറുമി, പെരുംതേനരുവി എന്നിവിടങ്ങളിലാണ് വൈദ്യുതി ഉത്പാദന യൂണിറ്റുകൾ തകരാറിലായത്.
100 ലക്ഷം ഘനമീറ്ററിൽ താഴെ സംഭരണശേഷിയുള്ള ചെറുകിട അണക്കെട്ടുകൾ തുറക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ബോർഡ് യോഗം തീരുമാനിച്ചു.
ജലവിതാനം ഉയരുന്നതിനനുസരിച്ച് ഇടുക്കി, ഇടമലയാർ, ബാണാസുരസാഗർ, ഷോളയാർ എന്നിവിടങ്ങളിൽ വൈദ്യുതി ഉത്പാദനം കുത്തനെ ഉയർത്തി ജലനിരപ്പ് നിയന്ത്രിക്കും. 1500 ലക്ഷം ഘനമീറ്ററിലധികം സംഭരണശേഷിയുള്ളതാണ് ഇടുക്കിയും കക്കിയും ഇടമലയാറും.
20 വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന കാലാവസ്ഥാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡാമുകൾ ധൃതിപിടിച്ച് തുറക്കേണ്ടെന്നും പരമാവധി വെള്ളം സംഭരിച്ച് അത് ഉപയോഗിച്ച് കഴിയുന്നത്ര വൈദ്യുതി ഉദ്പാദിപ്പിക്കാനും തീരുമാനിച്ചത്.
കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി കുറഞ്ഞ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കളക്ടർമാരുടെ നേതൃത്വത്തിലുളള സമിതി നിർദേശിക്കുകയാണെങ്കിൽ ജാഗ്രതാ അറിയിപ്പുകൾ നൽകികൊണ്ട് ഏതു ഡാമും അടിയന്തര സാഹചര്യത്തിൽ തുറക്കാനും യോഗം അതത് വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
രണ്ടുദിവസത്തെ മഴയിലും വെള്ളപ്പൊക്കത്തിലും കെഎസ്ഇബിക്ക് 13.67 കോടി രൂപയുടെ നഷ്ടമുണ്ടായി. 3074 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. ഇതിൽ 60 എണ്ണം കേടായി.
339 ഹൈടെൻഷൻ പോസ്റ്റുകളും 1398 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. മൊത്തം 4.18 ലക്ഷം കണക്ഷനുകളാണ് തകരാറിലായത്. ഇവ പുനഃസ്ഥാപിക്കാൻ ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിൽ 25 ടാസ്ക് ഫോഴ്സ് രൂപീക രിച്ചു. എത്ര മണിക്കൂറുകൾക്കുളളിൽ ഇതെല്ലാം പുനഃസ്ഥാപിക്കുമെന്ന് ഇന്നു പ്രഖ്യാപിക്കും.
കെഎസ്ഇബിയുടെ പത്തു മെഗാവാട്ട് ജലവൈദ്യുതി ഉത്പാദനയൂണിറ്റും തകരാറിലായി. റാന്നി, പെരിനാട്, അപ്പർ കല്ലാർ, ഉറുമി, പെരുംതേനരുവി എന്നിവിടങ്ങളിലാണ് വൈദ്യുതി ഉത്പാദന യൂണിറ്റുകൾ തകരാറിലായത്.