തിരുവനന്തപുരം: ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നു ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ നിർദേശിച്ചു.
മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. ഗൗരവമായ അവസ്ഥയാണു നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ക്യാന്പുകൾ ആരംഭിക്കേണ്ടതെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ക്യാന്പുകളുടെ എണ്ണം വർധിപ്പിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാന്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആവശ്യത്തിന് മരുന്നുണ്ടാകണം. വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത വേണം.
ആർമി, നേവി, എയർഫോഴ്സ് സേനാവിഭാഗങ്ങളെ ദുരന്ത മേഖലകളിൽ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഒരുക്കണം. എസ്ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടി ജില്ലകൾ കൈക്കൊള്ളണം.
ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളം ഒഴുക്കി കളയാൻ ആവശ്യമെങ്കിൽ മോട്ടോർ പന്പുകൾ ഫയർഫോഴ്സ് വാടകയ്ക്ക് എടുക്കണമെന്നും കളക്ടർമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
റവന്യു മന്ത്രി കെ. രാജൻ ഓണ്‍ലൈനിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, ജില്ലാ കളക്ടർമാർ, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും. ഗൗരവമായ അവസ്ഥയാണു നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ക്യാന്പുകൾ ആരംഭിക്കേണ്ടതെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ക്യാന്പുകളുടെ എണ്ണം വർധിപ്പിക്കണം. മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാന്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേകം സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആവശ്യത്തിന് മരുന്നുണ്ടാകണം. വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത വേണം.
ആർമി, നേവി, എയർഫോഴ്സ് സേനാവിഭാഗങ്ങളെ ദുരന്ത മേഖലകളിൽ വിന്യസിച്ചു തുടങ്ങിയിട്ടുണ്ട്. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ ഒരുക്കണം. എസ്ഡിആർഎഫ് ഫണ്ട് വിനിയോഗത്തിന് ആവശ്യമായ നടപടി ജില്ലകൾ കൈക്കൊള്ളണം.
ഡാമുകളുടെ ജലനിരപ്പ് നിരീക്ഷണം ശക്തമാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പാലക്കാട് ജില്ലയിൽകൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. വെള്ളം ഒഴുക്കി കളയാൻ ആവശ്യമെങ്കിൽ മോട്ടോർ പന്പുകൾ ഫയർഫോഴ്സ് വാടകയ്ക്ക് എടുക്കണമെന്നും കളക്ടർമാരുമായുള്ള ഓണ്‍ലൈൻ യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
റവന്യു മന്ത്രി കെ. രാജൻ ഓണ്‍ലൈനിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാർ, മേധാവികൾ, ജില്ലാ കളക്ടർമാർ, വിവിധ സേനാവിഭാഗങ്ങളുടെ പ്രതിനിധികൾ, ദേശീയ ദുരന്ത പ്രതികരണ സേനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.