തിരുവനന്തപുരം: വ്യാപകമായുണ്ടായ തീവ്രമഴയിലും കാറ്റിലും വൈദ്യുതി മേഖലയ്ക്ക് കനത്ത നഷ്ടം. മരങ്ങൾ കടപുഴകിയും മരക്കൊന്പുകൾ ഒടിഞ്ഞുവീണും നൂറുകണക്കിന് വൈദ്യുതിപോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. കോട്ടയം ജില്ലയിലാണു കൂടുതൽ നഷ്ടമുണ്ടായത്.
പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലും നാശനഷ്ടമുണ്ടായി. പലയിടത്തും വെള്ളപ്പൊക്കത്തത്തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹൈടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യേണ്ടിവന്നു. യുദ്ധ കാലാടിസ്ഥാനത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നുവരുകയാ ണ്.
ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കും.
വൈദ്യുതി തടസമുണ്ടാകുന്പോൾ പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെവി ലൈനിലെ തകരാർ പരിഹരിക്കാനാണ് കെഎസ്ഇബി മുൻഗണന നൽകുക. തുടർന്ന് ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. പിന്നീട് വ്യക്തിഗത പരാതികൾ പരിഹരിക്കും.
പത്തനംതിട്ട, തൃശൂർ, പാലക്കാട് ജില്ലകളിലും നാശനഷ്ടമുണ്ടായി. പലയിടത്തും വെള്ളപ്പൊക്കത്തത്തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ ഹൈടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്യേണ്ടിവന്നു. യുദ്ധ കാലാടിസ്ഥാനത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനം നടന്നുവരുകയാ ണ്.
ആശുപത്രികളിലേക്കും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്കും ഓക്സിജൻ പ്ലാന്റുകളിലേക്കുമുള്ള വൈദ്യുതിബന്ധം അതിവേഗം പുനഃസ്ഥാപിക്കും.
വൈദ്യുതി തടസമുണ്ടാകുന്പോൾ പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെവി ലൈനിലെ തകരാർ പരിഹരിക്കാനാണ് കെഎസ്ഇബി മുൻഗണന നൽകുക. തുടർന്ന് ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. പിന്നീട് വ്യക്തിഗത പരാതികൾ പരിഹരിക്കും.