തിരുവനന്തപുരം: കയറ്റം എന്ന സിനിമയുടെ ഛായാഗ്രഹണത്തിലൂടെ ചന്ദ്രു ശെൽവരാജ് മികച്ച ഛായാഗ്രാഹകനായി. ജിയോ ബേബിയാണു മികച്ച തിരക്കഥാകൃത്ത്. ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍. ഭൂമിയിലെ മനോഹര സ്വകാര്യം, മാലിക് എന്നീ സിനിമകളിലെ ഗാനങ്ങൾ എഴുതിയ അൻവർ അലി മികച്ച ഗാനരചയിതാവായി.
മികച്ച പിന്നണിഗായകനായി ഷബഹാസ് അമനെയും ഗായികയായി നിത്യ മാമ്മനെയും തെരഞ്ഞെടുത്തു. ഹലാൽ ലൗ സ്റ്റോറി, വെള്ളം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് ഷബഹാസ് അമന് പുരസ്കാരം ലഭിച്ചത്. സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാനത്തിന് നിത്യ മാമ്മന്‍ അവാർഡ് ലഭിച്ചു.
സീ യു സൂണ്‍ എന്ന സിനിമയുടെ ചിത്രസംയോജകനായ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനായി. പ്യാലി, മാലിക് എന്നീ സിനിമകളിലെ കലാസംവിധാനത്തിന് സന്തോഷ് രാമൻ പുരസ്കാരം നേടി. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലൂടെ ആദർശ് ജോസഫ് ചെറിയാൻ മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം സ്വന്തമാക്കി.
അജിത് ഏബ്രഹാം ജോർജ് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം നേടി. മികച്ച ശബ്ദ രൂപകൽപനയ്ക്കു ടോണി ബാബുവും (ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍) മികച്ച പ്രോസസിംഗിനു ലിജു പ്രഭാകറും(ചിത്രം: കയറ്റം) പുരസ്കാരം നേടി.
റഫീക്ക് അഹമ്മദാണ് മികച്ച മേക്കപ് ആർട്ടിസ്റ്റ്. ചിത്രം-ആർട്ടിക്കിൾ 21. മാലിക് എന്ന സിനിമയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരത്തിനു ധന്യാ ബാലകൃഷ്ണൻ അർഹയായി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകളായി ഷോബി തിലകനും(ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം) റിയ സൈറയും(ചിത്രം: അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു.
"സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരത്തിനു ലളിത സോബിയും ബാബു സേവ്യറും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കുട്ടികളുടെ ചിത്രമായി സിൻസീർ നിർമിച്ച് ടോണി സുകുമാർ സംവിധാനം ചെയ്ത "ബൊണാമി' തെരഞ്ഞെടുക്കപ്പെട്ടു. ലൗ എന്ന സിനിമയിലൂടെ സര്യാസ് മുഹമ്മദ് മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരം നേടി.
സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരത്തിനു നാഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം: അയ്യപ്പനും കോശിയും. ഭാരതപ്പുഴ എന്ന സിനിമയിലെ അഭിനയത്തിന് സിജി പ്രദീപ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹയായി. ഇതേ ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് നളിനി ജമീലയ്ക്കു പ്രത്യേക ജൂറി പരാമർശം ലഭിച്ചു. "ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ' എന്ന ഗ്രന്ഥം എഴുതിയ പി.കെ. സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി.
അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോണ്‍ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി. ഡിസംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജൂറി ചെയർപേഴ്സണ്‍ സുഹാസിനി, അഗങ്ങളായ പി.ശേഷാദ്രി, മോഹൻ സിത്താര തുടങ്ങിയവർ പങ്കെടുത്തു.
മികച്ച പിന്നണിഗായകനായി ഷബഹാസ് അമനെയും ഗായികയായി നിത്യ മാമ്മനെയും തെരഞ്ഞെടുത്തു. ഹലാൽ ലൗ സ്റ്റോറി, വെള്ളം എന്നീ സിനിമകളിലെ ഗാനങ്ങൾക്കാണ് ഷബഹാസ് അമന് പുരസ്കാരം ലഭിച്ചത്. സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാനത്തിന് നിത്യ മാമ്മന്‍ അവാർഡ് ലഭിച്ചു.
സീ യു സൂണ്‍ എന്ന സിനിമയുടെ ചിത്രസംയോജകനായ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനായി. പ്യാലി, മാലിക് എന്നീ സിനിമകളിലെ കലാസംവിധാനത്തിന് സന്തോഷ് രാമൻ പുരസ്കാരം നേടി. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയിലൂടെ ആദർശ് ജോസഫ് ചെറിയാൻ മികച്ച സിങ്ക് സൗണ്ടിനുള്ള പുരസ്കാരം സ്വന്തമാക്കി.
അജിത് ഏബ്രഹാം ജോർജ് സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച ശബ്ദമിശ്രണത്തിനുള്ള പുരസ്കാരം നേടി. മികച്ച ശബ്ദ രൂപകൽപനയ്ക്കു ടോണി ബാബുവും (ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍) മികച്ച പ്രോസസിംഗിനു ലിജു പ്രഭാകറും(ചിത്രം: കയറ്റം) പുരസ്കാരം നേടി.
റഫീക്ക് അഹമ്മദാണ് മികച്ച മേക്കപ് ആർട്ടിസ്റ്റ്. ചിത്രം-ആർട്ടിക്കിൾ 21. മാലിക് എന്ന സിനിമയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരത്തിനു ധന്യാ ബാലകൃഷ്ണൻ അർഹയായി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകളായി ഷോബി തിലകനും(ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം) റിയ സൈറയും(ചിത്രം: അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു.
"സൂഫിയും സുജാതയും' എന്ന സിനിമയിലൂടെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരത്തിനു ലളിത സോബിയും ബാബു സേവ്യറും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച കുട്ടികളുടെ ചിത്രമായി സിൻസീർ നിർമിച്ച് ടോണി സുകുമാർ സംവിധാനം ചെയ്ത "ബൊണാമി' തെരഞ്ഞെടുക്കപ്പെട്ടു. ലൗ എന്ന സിനിമയിലൂടെ സര്യാസ് മുഹമ്മദ് മികച്ച വിഷ്വൽ എഫക്ട്സിനുള്ള പുരസ്കാരം നേടി.
സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരത്തിനു നാഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം: അയ്യപ്പനും കോശിയും. ഭാരതപ്പുഴ എന്ന സിനിമയിലെ അഭിനയത്തിന് സിജി പ്രദീപ് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹയായി. ഇതേ ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് നളിനി ജമീലയ്ക്കു പ്രത്യേക ജൂറി പരാമർശം ലഭിച്ചു. "ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ' എന്ന ഗ്രന്ഥം എഴുതിയ പി.കെ. സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി.
അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോണ്‍ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി. ഡിസംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്നു മന്ത്രി സജി ചെറിയാൻ അറിയിച്ചു.
പത്രസമ്മേളനത്തിൽ ജൂറി ചെയർപേഴ്സണ്‍ സുഹാസിനി, അഗങ്ങളായ പി.ശേഷാദ്രി, മോഹൻ സിത്താര തുടങ്ങിയവർ പങ്കെടുത്തു.