ശബരിമല: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു നടക്കും. തുലാമാസ പൂജകൾക്കായി ഇന്നലെ വൈകുന്നേരം നട തുറന്നു. ഇന്നു രാവിലെ നട തുറന്ന് പൂജകൾക്കു ശേഷമാണ് നറുക്കെടുപ്പ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ നറുക്കെടുപ്പിനു പരിഗണിക്കുന്നതിനു ഒന്പത് പേരുകൾ വീതമാണുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ പ്രാഥമിക നടപടിക്രമങ്ങൾക്കുശേഷമാണ് നറുക്കെടുപ്പിനായി പട്ടിക തയാറാക്കിയത്. പന്തളം കൊട്ടാരത്തിൽനിന്നുള്ള രണ്ടു കുട്ടികൾക്കാണ് നറുക്കെടുക്കാനുള്ള നിയോഗം.
ശബരിമല ക്ഷേത്രം മേൽശാന്തിയുടെ നറുക്ക് ഗോവിന്ദ് വർമയും മാളികപ്പുറത്ത് നിരഞ്ജൻ ആർ. വർമയുമാണ് എടുക്കുന്നത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ നറുക്കെടുപ്പിനു പരിഗണിക്കുന്നതിനു ഒന്പത് പേരുകൾ വീതമാണുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ പ്രാഥമിക നടപടിക്രമങ്ങൾക്കുശേഷമാണ് നറുക്കെടുപ്പിനായി പട്ടിക തയാറാക്കിയത്. പന്തളം കൊട്ടാരത്തിൽനിന്നുള്ള രണ്ടു കുട്ടികൾക്കാണ് നറുക്കെടുക്കാനുള്ള നിയോഗം.
ശബരിമല ക്ഷേത്രം മേൽശാന്തിയുടെ നറുക്ക് ഗോവിന്ദ് വർമയും മാളികപ്പുറത്ത് നിരഞ്ജൻ ആർ. വർമയുമാണ് എടുക്കുന്നത്.