കണ്ണൂർ: ട്രെയിനിൽ അമ്മയും മകളുമുൾപ്പെടെ മൂന്നു സ്ത്രീകളെ മയക്കി 17 പവൻ സ്വർണാഭരണങ്ങളും 31,000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കവർന്ന സംഭവത്തിലെ പ്രതികളെ കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബംഗാൾ സ്വദേശികളായ ഖയാം (43), ഷൗക്കത്തലി (39), പി. സുബൈർ(42) എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.
ഇന്നലെ രാവിലെ ആറോടെയാണ് മൂന്നു പ്രതികളെയും കണ്ണൂരിലെത്തിച്ചത്. കണ്ണൂരിൽ മുറിയെടുത്ത് താമസിച്ചിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ഇവർ താമസിച്ച ലോഡ്ജിലെത്തി തെളിവെടുത്തു.
കവർച്ച നടന്നതിന്റെ പിറ്റേദിവസം പ്രതികൾ മൂന്നുപേരും ലോഡ്ജിൽ മുറിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനുശേഷം 8.30 ഓടെ പ്രതികളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. മുംബൈയിൽനിന്നാണ് പ്രതികൾ പോലീസ് വലയിലായത്.
ഇന്നലെ രാവിലെ ആറോടെയാണ് മൂന്നു പ്രതികളെയും കണ്ണൂരിലെത്തിച്ചത്. കണ്ണൂരിൽ മുറിയെടുത്ത് താമസിച്ചിരുന്നെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ഇവർ താമസിച്ച ലോഡ്ജിലെത്തി തെളിവെടുത്തു.
കവർച്ച നടന്നതിന്റെ പിറ്റേദിവസം പ്രതികൾ മൂന്നുപേരും ലോഡ്ജിൽ മുറിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടു മണിക്കൂറോളം തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനുശേഷം 8.30 ഓടെ പ്രതികളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. മുംബൈയിൽനിന്നാണ് പ്രതികൾ പോലീസ് വലയിലായത്.