പരുമല: മലങ്കര ഓർത്തഡോക്സ് സഭയുടെ ഒന്പതാമത് കാതോലിക്കായും സഭാധ്യക്ഷനുമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സ്ഥാനാരോഹണം ചെയ്തു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാതോലിക്കാ സ്ഥാനത്തേക്ക് മാത്യൂസ് തൃതീയൻ എന്നു നാമകരണം ചെയ്യപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ പരുമല സെമിനാരി ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. സഭയുടെ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് മുഖ്യകാർമികത്വം വഹിച്ചു.
കാതോലിക്കാ സ്ഥാനത്തേക്കും മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കും ഓർത്തഡോക്സ് സഭ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും ശിപാർശ ചെയ്ത കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ വ്യാഴാഴ്ച പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു.
അസോസിയേഷൻ വേദിയിൽ തന്നെ മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ച് ചുമതലയേറ്റു. തുടർന്ന് പരുമല പള്ളിയിൽ പ്രാർഥന നടത്തി. സുന്നഹദോസ് ചേർന്ന് തെരഞ്ഞെടുപ്പ് അംഗീകരിച്ചതോടെയാണ് ഇന്നലെ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
ബിജു കുര്യൻ
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായിരുന്ന ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത കാതോലിക്കാ സ്ഥാനത്തേക്ക് മാത്യൂസ് തൃതീയൻ എന്നു നാമകരണം ചെയ്യപ്പെടുകയായിരുന്നു.
ഇന്നലെ രാവിലെ പരുമല സെമിനാരി ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷ. സഭയുടെ സീനിയർ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് മുഖ്യകാർമികത്വം വഹിച്ചു.
കാതോലിക്കാ സ്ഥാനത്തേക്കും മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കും ഓർത്തഡോക്സ് സഭ സുന്നഹദോസും മാനേജിംഗ് കമ്മിറ്റിയും ശിപാർശ ചെയ്ത കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ വ്യാഴാഴ്ച പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഐകകണ്ഠ്യേന തെരഞ്ഞെടുത്തിരുന്നു.
അസോസിയേഷൻ വേദിയിൽ തന്നെ മാത്യൂസ് മാർ സേവേറിയോസ് മലങ്കര മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ച് ചുമതലയേറ്റു. തുടർന്ന് പരുമല പള്ളിയിൽ പ്രാർഥന നടത്തി. സുന്നഹദോസ് ചേർന്ന് തെരഞ്ഞെടുപ്പ് അംഗീകരിച്ചതോടെയാണ് ഇന്നലെ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്.
ബിജു കുര്യൻ