കൊല്ലം: ഉത്രവധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന് ഇരട്ട ജീവപര്യന്തവും 17 വർഷം തടവും 5.75 ലക്ഷം രൂപ പിഴയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണു വിധി പ്രസ്താവിച്ചത്.
കൊലപാതകം ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. പിഴയായി നൽകേണ്ട 5.75 ലക്ഷം രൂപ ഉത്രയുടെ കുട്ടിക്കു നൽകണം.
27 വയസുകാരനായ സൂരജിന്റെ 44-ാം വയസിലായിരിക്കും ഇരട്ട ജീവപര്യന്തം ആരംഭിക്കുക. സെഷന്‍സ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കാവുന്ന ശിക്ഷയാണിത്. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷം നല്കി പരിക്കേല്‍പ്പിക്കല്‍ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതു സൂരജിന് തുണയായി. സൂരജ് നൽകുന്ന നഷ്ടപരിഹാരത്തിനു പുറമേ ഉത്രയുടെ കുഞ്ഞിന് വിക്ടിം കോംപന്‍സേഷന്‍ നല്‍കാനും കോടതി ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടു നിര്‍ദേശിച്ചു.
വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്തു വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം ഇങ്ങനെയാണ് കോടതി വിധി. ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണം. വിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു.
2020 മേയ് ആറിനാണ് മൂര്‍ഖൻ പാന്പിനെക്കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.
“വിധിയില്‍ തൃപ്തിയില്ല, അപ്പീല്‍ നല്‍കും”
ഉത്ര കൊലക്കേസിൽ സെഷന്‍സ് കോടതി വിധിയില്‍ തൃപ്തരാകാതെ കുടുംബം. പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത് ശരിയല്ല.
നീചമായ ക്രൂരകൃത്യം ചെയ്ത ഒരാള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ചിന്തിക്കണമെന്നും മണിമേഖല പറഞ്ഞു.
കൊലപാതകം ഒഴികെ ബാക്കി എല്ലാ കുറ്റങ്ങളിലും പരമാവധി ശിക്ഷയാണ് സൂരജിന് ലഭിച്ചത്. ആദ്യം പത്ത് വര്‍ഷവും പിന്നീട് ഏഴ് വര്‍ഷവും തടവിന് ശേഷമാണ് (ദേഹോപദ്രവത്തിനും തെളിവുനശിപ്പിക്കലിനും) പ്രതി ഇരട്ടജീപര്യന്തം തടവ് അനുഭവിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. പിഴയായി നൽകേണ്ട 5.75 ലക്ഷം രൂപ ഉത്രയുടെ കുട്ടിക്കു നൽകണം.
27 വയസുകാരനായ സൂരജിന്റെ 44-ാം വയസിലായിരിക്കും ഇരട്ട ജീവപര്യന്തം ആരംഭിക്കുക. സെഷന്‍സ് കോടതി വിധി പ്രകാരം ജീവിത കാലം മുഴുവന്‍ ജയിലില്‍ കിടക്കാവുന്ന ശിക്ഷയാണിത്. ആസൂത്രിത കൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307-ാം വകുപ്പ്), വിഷം നല്കി പരിക്കേല്‍പ്പിക്കല്‍ (328-ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്തെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയായിട്ടില്ലെന്നതു സൂരജിന് തുണയായി. സൂരജ് നൽകുന്ന നഷ്ടപരിഹാരത്തിനു പുറമേ ഉത്രയുടെ കുഞ്ഞിന് വിക്ടിം കോംപന്‍സേഷന്‍ നല്‍കാനും കോടതി ലീഗല്‍ സര്‍വീസസ് അഥോറിറ്റിയോടു നിര്‍ദേശിച്ചു.
വിഷ വസ്തു ഉപയോഗിച്ചുള്ള കൊലപാതകത്തിന് പത്തു വര്‍ഷം, തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം, നേരത്തെ നടത്തിയ വധ ശ്രമത്തിന് ജീവപര്യന്തം, കൊലപാതകത്തിന് ജീവപര്യന്തം ഇങ്ങനെയാണ് കോടതി വിധി. ഓരോ ശിക്ഷയും പ്രത്യേകമായി അനുഭവിക്കണം. വിധി കേള്‍ക്കാന്‍ ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു.
2020 മേയ് ആറിനാണ് മൂര്‍ഖൻ പാന്പിനെക്കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്.
“വിധിയില്‍ തൃപ്തിയില്ല, അപ്പീല്‍ നല്‍കും”
ഉത്ര കൊലക്കേസിൽ സെഷന്‍സ് കോടതി വിധിയില്‍ തൃപ്തരാകാതെ കുടുംബം. പരമാവധി ശിക്ഷയാണ് പ്രതീക്ഷിച്ചതന്നും വിധിക്കെതിരേ അപ്പീല്‍ പോകുമെന്നും ഉത്രയുടെ അമ്മ മണിമേഖല പറഞ്ഞു. പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത് ശരിയല്ല.
നീചമായ ക്രൂരകൃത്യം ചെയ്ത ഒരാള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെങ്കില്‍ സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ചിന്തിക്കണമെന്നും മണിമേഖല പറഞ്ഞു.