അന്പലപ്പുഴ: നിർത്തിയിട്ടിരുന്ന എയ്സ് വാനിന്റെ വാതിൽ ചില്ലിനിടയിൽ തലകുരുങ്ങി നാലു വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം മോസ്ക്കിനു സമീപം മണ്ണാപറന്പിൽ അൽത്താഫ്-അൻസില ദന്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്.
വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ബുധനാഴ്ച പകൽ 2.30 ഓടെയായിരുന്നു സംഭവം. വീലിൽ ചവുട്ടി വാനിന്റെ അടഞ്ഞു കിടന്ന വാതിലിന്റെ പാതി താഴ്ത്തിയ ഗ്ലാസിനിടയ്ക്കുകൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു.
ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. സഹോദരൻ: അൽഅമീൻ.
വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ബുധനാഴ്ച പകൽ 2.30 ഓടെയായിരുന്നു സംഭവം. വീലിൽ ചവുട്ടി വാനിന്റെ അടഞ്ഞു കിടന്ന വാതിലിന്റെ പാതി താഴ്ത്തിയ ഗ്ലാസിനിടയ്ക്കുകൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു.
ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. സഹോദരൻ: അൽഅമീൻ.