തിരുവനന്തപുരം: കൊച്ചു വേളി മുതൽ കാസർഗോഡ് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി ആറു ജില്ലകളിൽ 6 (1) വിജ്ഞാപനം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഒന്നാം ഘട്ട ഭൂമി ഏറ്റെടുക്കലിനായി 3000 കോടി രൂപയുടെ വായ്പ ഹഡ്കോ അനുവദിച്ചിട്ടുണ്ട്.
സിൽവർ ലൈൻ പദ്ധതിക്കു റെയിൽവേയുടെ തത്വത്തിലുള്ള അനുമതി ലഭിച്ചതായും പൂർണ അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. 63,941 കോടിയുടെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
പദ്ധതിക്കായുള്ള വിശദ പഠന റിപ്പോർട്ട് സിസ്ട്ര എന്ന ഏജൻസിയാണ് തയാറാക്കിയത്. പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ലെങ്കിലും പഠനം സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് മുഖേന നടത്തിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ലിഡാർ എന്ന റിമോട്ട് സെൻസിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകും.
ഹെക്ടറിന് ഒമ്പതു കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്പോൾ പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളിൽ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരമായി നൽകും.
പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ തിരൂർ വരെയുള്ള അലൈൻമെന്റിൽ എലിവേറ്റഡ് പാതയാണ് ഉദ്ദേശിക്കുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്.
പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും പബ്ലിക് ഹിയറിംഗ് നടത്തും. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ നടത്തുന്ന സെമിനാറുകളിലും കൂടിക്കാഴ്ചകളിലും വിഷയം അവതരിപ്പിക്കുകയും ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാന്പത്തിക സ്ഥാപനങ്ങളായ ജയ്ക്ക ഉൾപ്പെടെ സാന്പത്തികസഹായം നൽകും.
എഐഐബി, കെഎഫ്ഡബ്ല്യൂ, എഡിബി എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരം സാന്പത്തിക സ്രോതസുകൾ കണ്ടെത്തുന്നതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
സെമിഹൈ-സ്പീഡ് റെയിൽവേയിൽ ടിക്കറ്റ് നിരക്ക് 2 രൂപയാണ്. കേരളം പോലുള്ള സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതലുള്ളതിനാൽ സ്റ്റോപ്പുകൾ കൂടുതൽ അനുവദിക്കേണ്ടിവരും. 11 സ്റ്റോപ്പുകളാണ് പദ്ധതിക്കായി വിഭാവനം ചെയ്തതിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കൃത്യമായ ഏജൻസികളെ വച്ചു പരിസ്ഥിതി പഠനം നടത്താതെ 30 അടി പൊക്കത്തിൽ കെട്ടിയുയർത്തുന്ന അർധ- അതിവേഗ റെയിൽ പദ്ധതി ഉരുൾപൊട്ടൽ അടക്കമുള്ള പരിസ്ഥിതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു.
പരിസ്ഥിതി പഠനവും സാമൂഹികാഘാത പഠനവും സാന്പത്തിക പഠനവും നടത്താതെ അർധ- അതിവേഗ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് സർക്കാർ പുറത്തു വിടണം. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകാൻ പാടില്ല.
സിൽവർ ലൈൻ പദ്ധതിക്കായി പ്രദേശത്തെ രണ്ടായി മുറിക്കുന്ന തരത്തിലുള്ള കൂറ്റൻ മതിൽ ഉയരുന്പോൾ, മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമാകും.
അടിയിൽ സ്ഥാപിക്കുന്ന സോയിൻ പൈപ്പുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നതിന്റെ ഭാഗമായി ഇടിഞ്ഞു താഴുന്നത് ഉരുൾപൊട്ടലിനു വരെ കാരണമാകാം. ഇതുവഴി ഭൂമി ഏറ്റെടുക്കപ്പെട്ടവർ മാത്രമല്ല, സമീപ പ്രദേശത്തെ ജനങ്ങൾക്കും ദുരന്തം വരുത്തിവയ്ക്കാം.
സർക്കാരിന്റെ ജനവിരുദ്ധ പദ്ധതികളെ എതിർക്കുന്നവരെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കുന്ന നടപടി നരേന്ദ്രമോദിയും ഒപ്പം പിണറായി വിജയനും ഒരുപോലെ നടത്തുന്നു. ദേശീയപാത പോലും കൃത്യമായി വീതികൂട്ടാനാകാത്തവരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്- വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ ആരോപിച്ചു.
ജെയ്ക്കയിൽനിന്നു കോടികൾ കടമെടുത്തു പണം തിരിച്ചടയ്ക്കാൻ കഴിയാതെ കേരളത്തിന്റെ ഭൂമി ജപ്പാന് പതിച്ചു കൊടുക്കേണ്ടി വരുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഡോ. എം.കെ. മുനീർ ആരോപിച്ചു.
ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നവരെ നക്സലുകളായും മാവോയിസ്റ്റുകളായും ചിത്രീകരിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നത്. ഭൂമിക്കു വേണ്ടിയുള്ള സമരമാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്തിയതെങ്കിൽ കർഷകന്റെ ഭൂമി പിടിച്ചെടുത്തു കുത്തകകൾക്കു കൈമാറിയ നടപടിയാണ് പശ്ചിമ ബംഗാളിൽ ഇടതു സർക്കാരിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കിയത്.
കേരളത്തിലും ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയാണ് സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതു വഴി ഉണ്ടാകാൻ പോകുന്നതെന്നു മുഖ്യമന്ത്രി മറക്കരുതെന്നും എം.കെ. മുനീർ ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനുപ് ജേക്കബ്. കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.
സിൽവർ ലൈൻ പദ്ധതിക്കു റെയിൽവേയുടെ തത്വത്തിലുള്ള അനുമതി ലഭിച്ചതായും പൂർണ അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ വീടുകൾ ഉൾപ്പെടെ 9,314 കെട്ടിടങ്ങളെയാണ് ബാധിക്കുന്നത്. 63,941 കോടിയുടെ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ 1,198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.
പദ്ധതിക്കായുള്ള വിശദ പഠന റിപ്പോർട്ട് സിസ്ട്ര എന്ന ഏജൻസിയാണ് തയാറാക്കിയത്. പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനം അനിവാര്യമല്ലെങ്കിലും പഠനം സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡവലപ്പ്മെന്റ് മുഖേന നടത്തിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള സർവേ നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ലിഡാർ എന്ന റിമോട്ട് സെൻസിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്. അർഹമായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകും.
ഹെക്ടറിന് ഒമ്പതു കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കുന്പോൾ പുനരധിവാസ നിയമപ്രകാരം ഗ്രാമപ്രദേശങ്ങളിൽ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നഷ്ടപരിഹാരമായി നൽകും.
പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണു പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ തിരൂർ വരെയുള്ള അലൈൻമെന്റിൽ എലിവേറ്റഡ് പാതയാണ് ഉദ്ദേശിക്കുന്നത്. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ആകാശപാതയിലൂടെയാണ് കടന്നുപോകുന്നത്.
പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും പബ്ലിക് ഹിയറിംഗ് നടത്തും. വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകൾ നടത്തുന്ന സെമിനാറുകളിലും കൂടിക്കാഴ്ചകളിലും വിഷയം അവതരിപ്പിക്കുകയും ആശങ്കകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും.
കിഫ്ബി വഴി 2100 കോടി രൂപ ഭൂമി ഏറ്റെടുക്കലിനായി വകയിരുത്തുന്നുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി അന്താരാഷ്ട്ര സാന്പത്തിക സ്ഥാപനങ്ങളായ ജയ്ക്ക ഉൾപ്പെടെ സാന്പത്തികസഹായം നൽകും.
എഐഐബി, കെഎഫ്ഡബ്ല്യൂ, എഡിബി എന്നീ ധനകാര്യസ്ഥാപനങ്ങളുമായി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരം സാന്പത്തിക സ്രോതസുകൾ കണ്ടെത്തുന്നതിന് കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. പദ്ധതി സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
സെമിഹൈ-സ്പീഡ് റെയിൽവേയിൽ ടിക്കറ്റ് നിരക്ക് 2 രൂപയാണ്. കേരളം പോലുള്ള സംസ്ഥാനത്ത് ജനസാന്ദ്രത കൂടുതലുള്ളതിനാൽ സ്റ്റോപ്പുകൾ കൂടുതൽ അനുവദിക്കേണ്ടിവരും. 11 സ്റ്റോപ്പുകളാണ് പദ്ധതിക്കായി വിഭാവനം ചെയ്തതിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: കൃത്യമായ ഏജൻസികളെ വച്ചു പരിസ്ഥിതി പഠനം നടത്താതെ 30 അടി പൊക്കത്തിൽ കെട്ടിയുയർത്തുന്ന അർധ- അതിവേഗ റെയിൽ പദ്ധതി ഉരുൾപൊട്ടൽ അടക്കമുള്ള പരിസ്ഥിതി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു.
പരിസ്ഥിതി പഠനവും സാമൂഹികാഘാത പഠനവും സാന്പത്തിക പഠനവും നടത്താതെ അർധ- അതിവേഗ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് സർക്കാർ പുറത്തു വിടണം. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകാൻ പാടില്ല.
സിൽവർ ലൈൻ പദ്ധതിക്കായി പ്രദേശത്തെ രണ്ടായി മുറിക്കുന്ന തരത്തിലുള്ള കൂറ്റൻ മതിൽ ഉയരുന്പോൾ, മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ കെട്ടിക്കിടക്കുന്ന അവസ്ഥ സംജാതമാകും.
അടിയിൽ സ്ഥാപിക്കുന്ന സോയിൻ പൈപ്പുകൾ വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടയുന്നതിന്റെ ഭാഗമായി ഇടിഞ്ഞു താഴുന്നത് ഉരുൾപൊട്ടലിനു വരെ കാരണമാകാം. ഇതുവഴി ഭൂമി ഏറ്റെടുക്കപ്പെട്ടവർ മാത്രമല്ല, സമീപ പ്രദേശത്തെ ജനങ്ങൾക്കും ദുരന്തം വരുത്തിവയ്ക്കാം.
സർക്കാരിന്റെ ജനവിരുദ്ധ പദ്ധതികളെ എതിർക്കുന്നവരെ സാമൂഹിക വിരുദ്ധരായി ചിത്രീകരിക്കുന്ന നടപടി നരേന്ദ്രമോദിയും ഒപ്പം പിണറായി വിജയനും ഒരുപോലെ നടത്തുന്നു. ദേശീയപാത പോലും കൃത്യമായി വീതികൂട്ടാനാകാത്തവരാണ് ഒരു ലക്ഷം കോടിയുടെ സിൽവർ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്- വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി. സതീശൻ ആരോപിച്ചു.
ജെയ്ക്കയിൽനിന്നു കോടികൾ കടമെടുത്തു പണം തിരിച്ചടയ്ക്കാൻ കഴിയാതെ കേരളത്തിന്റെ ഭൂമി ജപ്പാന് പതിച്ചു കൊടുക്കേണ്ടി വരുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഡോ. എം.കെ. മുനീർ ആരോപിച്ചു.
ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നവരെ നക്സലുകളായും മാവോയിസ്റ്റുകളായും ചിത്രീകരിക്കുന്ന സമീപനമാണു സർക്കാർ സ്വീകരിക്കുന്നത്. ഭൂമിക്കു വേണ്ടിയുള്ള സമരമാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ വളർത്തിയതെങ്കിൽ കർഷകന്റെ ഭൂമി പിടിച്ചെടുത്തു കുത്തകകൾക്കു കൈമാറിയ നടപടിയാണ് പശ്ചിമ ബംഗാളിൽ ഇടതു സർക്കാരിനെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കിയത്.
കേരളത്തിലും ഇടതുപക്ഷത്തിന്റെ അന്ത്യം കുറിക്കുന്ന നടപടിയാണ് സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതു വഴി ഉണ്ടാകാൻ പോകുന്നതെന്നു മുഖ്യമന്ത്രി മറക്കരുതെന്നും എം.കെ. മുനീർ ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, അനുപ് ജേക്കബ്. കെ.കെ. രമ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.