+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓര്‍മകളുമായി വിളയില്‍ ഫസീല ; ഹര്‍ഷാരവങ്ങള്‍ തീര്‍ത്ത കോമ്പിനേഷന്‍

കോഴിക്കോട്: വി.എം.കുട്ടിയോടൊപ്പം മലയാളി കേള്‍ക്കാനാഗ്രഹിച്ചിരുന്ന പേരായിരുന്നു വിളയില്‍ ഫസീലയുടെത്. ഇരു
ഓര്‍മകളുമായി വിളയില്‍ ഫസീല ; ഹര്‍ഷാരവങ്ങള്‍ തീര്‍ത്ത കോമ്പിനേഷന്‍
കോഴിക്കോട്: വി.എം.കുട്ടിയോടൊപ്പം മലയാളി കേള്‍ക്കാനാഗ്രഹിച്ചിരുന്ന പേരായിരുന്നു വിളയില്‍ ഫസീലയുടെത്. ഇരുവരും ചേര്‍ന്നു പാടിയപ്പോഴെല്ലാം ഹര്‍ഷാരവങ്ങളുടെ പൂരമായിരുന്നുവെന്നാണ് മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റുന്നവര്‍ പറയുന്നത്.

വിവാഹ വീട്ടിലായാലും ഗാനമേളയിലായാലും വി.എം.കുട്ടി-വിളയില്‍ ഫസീല കോമ്പിനേഷന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. വി.എം. കുട്ടി മാഷിന്‍റെ വിയോഗത്തിന്‍റെ ഞെട്ടലിൽനിന്ന് വിളയില്‍ ഫസീല ഇപ്പോഴും മുക്തയായിട്ടില്ല. ഇടറിയ വാക്കുകളോടെയാണു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓര്‍മകള്‍ ഫസീല പങ്കുവയ്ക്കുന്നത്.

‘പത്താംവയസിലാണ് മാഷിനൊപ്പം വന്നത്. ആകാശവാണി ബാലലോകം പരിപാടിക്കു വേണ്ടിയായിരുന്നു അത്. താരിക്കുഴിയന്‍ മുഹമ്മദ് കുട്ടി എന്ന മാഷിന്‍റെ സുഹൃത്ത് വഴിയായിരുന്നു ബാലലോകത്തിലേക്ക് എത്തിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പ്രവര്‍ത്തകരായിരുന്നു കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ മാഷിനു കൈമാറിയത്.

ബാലലോകം പരിപാടിക്കു ശേഷം മാഷ് വീട്ടില്‍വച്ചും മാപ്പിളപ്പാട്ട് പഠിപ്പിക്കുമായിരുന്നു. ഒടുവില്‍ ഗാനമേള ട്രൂപ്പിലേക്കും മാഷ് ഒപ്പം കൂട്ടി. അക്കാലത്ത് ചെന്താര തിയറ്റേഴ്‌സ് എന്ന പേരില്‍ ഒരു ക്ലബുണ്ടായിരുന്നു. അതുവഴിയാണ് പൊതുവേദിയിലേക്ക് മാഷിനൊപ്പം ഞാനും എത്തുന്നത്.

തിരൂരില്‍ വച്ചായിരുന്നു ആദ്യ സ്‌റ്റേജ് പരിപാടി. കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇ.എം.എസും അഴീക്കോടനുമെല്ലാമുള്ള സദസിലായിരുന്നു വി.എം.കുട്ടി മാഷിനൊപ്പം പാടിയത്. അത് മറക്കാനാവാത്ത അനുഭവമായി ഇന്നും മനസിലുണ്ട്.

സ്‌റ്റേജ് പരിപാടികള്‍ ഹിറ്റായതോടെ പല വിവാഹവീടുകളിലെയും ഗാനമേളയില്‍ മാഷിനൊപ്പം പാട്ടുകള്‍ പാടാന്‍ അവസരം ലഭിച്ചു. അക്കാലത്ത് വി.എം. കുട്ടി- വിളയില്‍ ഫസീല കോമ്പിനേഷന്‍ ഏറെ പേരുകേട്ടതായിരുന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടതോടെ വിവാഹ ജീവതത്തിലേക്കു കടക്കുകയും മറ്റു തിരക്കുകളിലേക്കു മാറുകയുമായിരുന്നു. ദുബായിലേക്കു താമസം മാറിയപ്പോഴും മാഷിന്‍റെ കുടുംബവുമായുള്ള ബന്ധം തുടര്‍ന്നിരുന്നു.

ഒരു വര്‍ഷം മുമ്പു കൊണ്ടോട്ടി മോയിന്‍കുട്ടി സ്മാരക നിലയം സംഘടിപ്പിച്ച പരിപാടിയിലാണ് അവസാനമായി പാടിയത്. അതിനുമുമ്പ് മാഷ് അവസാനമായി ഷാര്‍ജയില്‍ പങ്കെടുത്ത ചടങ്ങിലും ഒപ്പം പാടാനായിരുന്നു.