കൊച്ചി: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹി ദമ്പതികളില്‍നിന്ന് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവത്തിൽ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐക്കെതിരേ അന്വേഷണത്തിന് ഉന്നതതല നിര്‍ദേശം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇയാള്‍ അന്വേഷിച്ച മുഴുവന്‍ കേസുകളും പരിശോധിക്കും. സംസ്ഥാന ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും ഇതിനായി നീക്കം തുടങ്ങി.
എറണാകുളം പച്ചാളത്ത് 11 വര്‍ഷമായി താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍, തങ്ങളുടെ രണ്ടു പെണ്മക്കളെ കാണാനില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് നിയോഗിച്ച സംഘത്തില്‍ ആരോപണവിധേയനായ എഎസ്ഐയും ഉണ്ടായിരുന്നു.
സംഭവം ഇങ്ങനെ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് പെണ്‍കുട്ടികള്‍ 35,000 രൂപയുമായി നാടുവിട്ടു. അന്നുതന്നെ മാതാപിതാക്കള്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പെൺകുട്ടികൾ ട്രെയിനില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു മാതാപിതാക്കളോട് പോലീസിന്റെ നിര്‍ദേശം.
ഇവരുടെ പരാതിയിൽ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശികളായ ഫൈസാന്‍, സുബൈര്‍ എന്നിവർക്കൊപ്പം പെണ്‍കുട്ടികളെ കണ്ടെത്തി. ഇവര്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും തിരിച്ചറിഞ്ഞു.
നോര്‍ത്ത് പോലീസ് പിന്നീട് ഡൽഹിയിലെത്തി രണ്ടു പ്രതികളില്‍ സുബൈറിനെ മാത്രം കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടികളുമായി മടങ്ങി. എന്നാല്‍ പെൺകുട്ടികളെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുത്തില്ല. അതിനിടെ പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്ന് എഎസ്ഐ നിർദേശിച്ചു.
മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തതോടെ മക്കളെ വിട്ടുനൽകാന്‍ എഎസ്ഐ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നിരസിച്ചതോടെ ഇനി ഇവരുടെ അഞ്ചു മക്കളെയും കാണില്ലെന്ന് എഎസ്ഐ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഒരു സഹോദരനെ അറസ്റ്റുചെയ്ത് റിമാന്‍ഡിലുമാക്കി.
ഹിന്ദി മാത്രം അറിയാവുന്ന സഹോദരന്മാര് സഹോദരിമാരെ പീഡിപ്പിച്ചെന്നു മലയാളത്തില്‍ എഴുതി ഒപ്പിടുവിച്ചുവെന്ന് മാതാപിതാക്കള്‍ പറയുന്നു. രണ്ടു പെണ്മക്കളെയും ചില്‍ഡ്രന്‍സ് ഹോമില്‍ ആക്കിയിരിക്കുകയാണ്.
എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.
എറണാകുളം പച്ചാളത്ത് 11 വര്‍ഷമായി താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ ദമ്പതികള്‍, തങ്ങളുടെ രണ്ടു പെണ്മക്കളെ കാണാനില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിന് നിയോഗിച്ച സംഘത്തില്‍ ആരോപണവിധേയനായ എഎസ്ഐയും ഉണ്ടായിരുന്നു.
സംഭവം ഇങ്ങനെ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത് പെണ്‍കുട്ടികള്‍ 35,000 രൂപയുമായി നാടുവിട്ടു. അന്നുതന്നെ മാതാപിതാക്കള്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പെൺകുട്ടികൾ ട്രെയിനില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു മാതാപിതാക്കളോട് പോലീസിന്റെ നിര്‍ദേശം.
ഇവരുടെ പരാതിയിൽ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശികളായ ഫൈസാന്‍, സുബൈര്‍ എന്നിവർക്കൊപ്പം പെണ്‍കുട്ടികളെ കണ്ടെത്തി. ഇവര്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും തിരിച്ചറിഞ്ഞു.
നോര്‍ത്ത് പോലീസ് പിന്നീട് ഡൽഹിയിലെത്തി രണ്ടു പ്രതികളില്‍ സുബൈറിനെ മാത്രം കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടികളുമായി മടങ്ങി. എന്നാല്‍ പെൺകുട്ടികളെ മാതാപിതാക്കള്‍ക്കു വിട്ടുകൊടുത്തില്ല. അതിനിടെ പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചുകൊടുക്കണമെന്ന് എഎസ്ഐ നിർദേശിച്ചു.
മാതാപിതാക്കള്‍ ഇതിനെ എതിര്‍ത്തതോടെ മക്കളെ വിട്ടുനൽകാന്‍ എഎസ്ഐ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു. അതും നിരസിച്ചതോടെ ഇനി ഇവരുടെ അഞ്ചു മക്കളെയും കാണില്ലെന്ന് എഎസ്ഐ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഒരു സഹോദരനെ അറസ്റ്റുചെയ്ത് റിമാന്‍ഡിലുമാക്കി.
ഹിന്ദി മാത്രം അറിയാവുന്ന സഹോദരന്മാര് സഹോദരിമാരെ പീഡിപ്പിച്ചെന്നു മലയാളത്തില്‍ എഴുതി ഒപ്പിടുവിച്ചുവെന്ന് മാതാപിതാക്കള്‍ പറയുന്നു. രണ്ടു പെണ്മക്കളെയും ചില്‍ഡ്രന്‍സ് ഹോമില്‍ ആക്കിയിരിക്കുകയാണ്.
എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരന് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.