തിരുവനന്തപുരം: കേന്ദ്രസർക്കാർ ചുമത്തുന്ന അധിക തീരുവകൾ ഒഴിവാക്കിയാൽ മാത്രമേ പെട്രോൾ, ഡീസൽ വില യഥാർഥത്തിൽ കുറയ്ക്കാൻ കഴിയുകയുള്ളുവെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
പെട്രോളും ഡീസലും ചരക്കു സേവന നികുതിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന വാദം ശരിയല്ലെന്ന് പാചക വാതകത്തിന്റെ വില വർധനയിൽനിന്ന് മനസിലാക്കാം. 2017 ഓഗസ്റ്റിൽ പാചക വാതകത്തിന്റെ വില 524 രൂപയായിരുന്നത് ഇപ്പോൾ 910 രൂപയായെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവിൽ പെട്രോളിനും ഡീസലിനും സംസ്ഥാന വില്പനനികുതി നിയമം 1963 പ്രകാരമാണ് നികുതി ഇടാക്കുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.
പെട്രോളും ഡീസലും ചരക്കു സേവന നികുതിയിൽ ഉൾപ്പെടുത്തിയാൽ വില കുറയുമെന്ന വാദം ശരിയല്ലെന്ന് പാചക വാതകത്തിന്റെ വില വർധനയിൽനിന്ന് മനസിലാക്കാം. 2017 ഓഗസ്റ്റിൽ പാചക വാതകത്തിന്റെ വില 524 രൂപയായിരുന്നത് ഇപ്പോൾ 910 രൂപയായെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവിൽ പെട്രോളിനും ഡീസലിനും സംസ്ഥാന വില്പനനികുതി നിയമം 1963 പ്രകാരമാണ് നികുതി ഇടാക്കുന്നതെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.