തിരുവനന്തപുരം: അംഗീകാരമുള്ള അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കു മിനിമം വേതനം ഉറപ്പാക്കാൻ പുതിയ നിയമ നിർമാണം കൊണ്ടു വരുന്നതു സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. കെ.കെ. രാമചന്ദ്രന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് 2011 ഫെബ്രുവരി 14ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഹൈക്കോടതി ഇടപെടലിനെ തുടർന്നു ഹയർസെക്കൻഡറി, സെക്കൻഡറി, പ്രൈമറി അധ്യാപകർക്കു യഥാക്രമം 20,000, 15,000, 10,000 രൂപ വീതം മിനിമം വേതനം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ജീവനക്കാർക്ക് ഇപ്രകാരം ശന്പളം നൽകുന്നുണ്ടോയെന്നു പരിശോധിക്കാറുണ്ട്.
അണ് എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ച് 2021 ഫെബ്രുവരി 11ന് തൊഴിൽ വകുപ്പ് അന്തിമ വിജ്ഞാപനം ഇറക്കിയെങ്കിലും അത് ഹൈക്കോടതി സ്റ്റേ ചെയ്തു.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ എല്ലാ വ്യവസ്ഥകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ അടക്കമുള്ളവർക്കും ബാധകമാക്കി തൊഴിൽ വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
വ്യക്തമായ നിയമത്തിന്റെ അഭാവത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നതിനു സർക്കാരിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുന്നതിനും നിയമ നിർമാണം പരിഗണിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ അണ് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് 2011 ഫെബ്രുവരി 14ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
ഹൈക്കോടതി ഇടപെടലിനെ തുടർന്നു ഹയർസെക്കൻഡറി, സെക്കൻഡറി, പ്രൈമറി അധ്യാപകർക്കു യഥാക്രമം 20,000, 15,000, 10,000 രൂപ വീതം മിനിമം വേതനം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ജീവനക്കാർക്ക് ഇപ്രകാരം ശന്പളം നൽകുന്നുണ്ടോയെന്നു പരിശോധിക്കാറുണ്ട്.
അണ് എയ്ഡഡ് സ്കൂളുകളിലെ അനധ്യാപകരുടെ മിനിമം വേതനവും സേവന വ്യവസ്ഥകളും നിശ്ചയിച്ച് 2021 ഫെബ്രുവരി 11ന് തൊഴിൽ വകുപ്പ് അന്തിമ വിജ്ഞാപനം ഇറക്കിയെങ്കിലും അത് ഹൈക്കോടതി സ്റ്റേ ചെയ്തു.
1961ലെ മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ എല്ലാ വ്യവസ്ഥകളും അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ അടക്കമുള്ളവർക്കും ബാധകമാക്കി തൊഴിൽ വകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്.
വ്യക്തമായ നിയമത്തിന്റെ അഭാവത്തിൽ ഇക്കാര്യത്തിൽ ഇടപെടുന്നതിനു സർക്കാരിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ നേരിടുന്ന തൊഴിൽ ചൂഷണവും തൊഴിൽ സുരക്ഷിതത്വമില്ലായ്മയും പരിഹരിക്കുന്നതിനും മിനിമം വേതനമെങ്കിലും ഉറപ്പു വരുത്തുന്നതിനും നിയമ നിർമാണം പരിഗണിക്കുന്നതെന്നും മന്ത്രി അറിയിച്ചു.