തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം സമാശ്വാസ ധനമായി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മൂന്നു വർത്തേക്കാണ് തുക. ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നൽകുക.
ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായ നികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തും.
സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുന്പോൾ മരിച്ചയാളുടെ വരുമാനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നൽകാൻ തീരുമാനിച്ച 50,000 രൂപയ്ക്കു പുറമേയാണു സമാശ്വാസം നൽകുക.
സാമൂഹികക്ഷേമ, ക്ഷേമനിധി, മറ്റു പെൻഷനുകൾ ലഭിക്കുന്ന ആശ്രിതർക്കും സഹായ ധനത്തിന് അർഹതയുണ്ടാകും. ഒറ്റ പേജിൽ തയാറാക്കി സമർപ്പിക്കാവുന്ന അപേക്ഷാ ഫോറം ഇതിനായി സജ്ജമാക്കാൻ ജില്ലാകളക്ടർമാർക്കും റവന്യുഅധികൃതർക്കും നിർദേശം നൽകും.
അപേക്ഷ നൽകി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ 50,000 രൂപ ഒറ്റത്തവണ സഹായം നല്കാൻ കേന്ദ്രസർക്കാർ നേരത്തേ നിർദേശിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഈ പണം നല്കാൻ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ നടപടികളും ആരംഭിച്ചിട്ടുണ്ട്.
50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നതിനുമുന്നോടിയായി മരണ സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനും മരണപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച പരാതികൾ പരിഹരിക്കാനുമുള്ള അപേക്ഷ ആരോഗ്യ വകുപ്പ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായ നികുതിദായകരോ ഇല്ലെന്ന് വില്ലേജ് ഓഫീസർ ഉറപ്പുവരുത്തും.
സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിശ്ചയിക്കുന്പോൾ മരിച്ചയാളുടെ വരുമാനം ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ നൽകാൻ തീരുമാനിച്ച 50,000 രൂപയ്ക്കു പുറമേയാണു സമാശ്വാസം നൽകുക.
സാമൂഹികക്ഷേമ, ക്ഷേമനിധി, മറ്റു പെൻഷനുകൾ ലഭിക്കുന്ന ആശ്രിതർക്കും സഹായ ധനത്തിന് അർഹതയുണ്ടാകും. ഒറ്റ പേജിൽ തയാറാക്കി സമർപ്പിക്കാവുന്ന അപേക്ഷാ ഫോറം ഇതിനായി സജ്ജമാക്കാൻ ജില്ലാകളക്ടർമാർക്കും റവന്യുഅധികൃതർക്കും നിർദേശം നൽകും.
അപേക്ഷ നൽകി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തുന്ന സ്ഥിതി ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ 50,000 രൂപ ഒറ്റത്തവണ സഹായം നല്കാൻ കേന്ദ്രസർക്കാർ നേരത്തേ നിർദേശിച്ചിരുന്നു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് ഈ പണം നല്കാൻ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ നടപടികളും ആരംഭിച്ചിട്ടുണ്ട്.
50,000 രൂപയുടെ ഒറ്റത്തവണ സഹായത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങുന്നതിനുമുന്നോടിയായി മരണ സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനും മരണപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച പരാതികൾ പരിഹരിക്കാനുമുള്ള അപേക്ഷ ആരോഗ്യ വകുപ്പ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.