കൊല്ലം: ഇന്നലെ വിധി പ്രസ്താവിക്കുമ്പോള്‍ കോടതിമുറിയില്‍ നിർവികാരനായിട്ടാണു സൂരജ് കാണപ്പെട്ടത്. ഉത്രയുടെ പിതാവും സഹോദരനും കോടതിയില്‍ എത്തിയിരുന്നു. വിധി പറയുന്നത് കേള്‍ക്കാൻ നൂറു കണക്കിന് ആളുകളും തടിച്ചുകൂടിയിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് സൂരജിനെ ജീപ്പില്‍നിന്നും കോടതിമുറിയിൽ എത്തിച്ചത്.
വിധി പ്രഖ്യാപിച്ചശേഷം എന്താണ് ശിക്ഷയെന്ന് പ്രതികൂട്ടില്‍ നിന്ന സൂരജിന് മനസിലായില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ സഹായത്തോടെ ഒരു അഭിഭാഷകനില്‍ നിന്നാണു ശിക്ഷ എന്താണെന്ന് അറിഞ്ഞത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉച്ചയ്ക്ക് 1.15ഓടെ സൂരജിനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
അപ്പീല്‍ നല്‍കുമെന്ന് സൂരജിന്റെ അഭിഭാഷകന്
കൊല്ലം: ഉത്ര വധക്കസിലെ വിധി അബദ്ധജഡിലവും അപക്വവുമാണെന്ന് പ്രതിഭാഗം അഭിഭാഷകന് അശോക് കുമാര്‍. പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുകളില്ലെന്ന് ആവര്‍ത്തിച്ച അഭിഭാഷകന് അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി. കോടതി നടത്തിയത് ധാര്‍മിക ബോധ്യ പ്രഖ്യാപനം മാത്രമാണെന്നാണ് കുറ്റപ്പെടുത്തല്‍.
സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നല്‍കാത്തതെന്നാണ് വിചാരണക്കോടതി പറഞ്ഞതെന്നും അഡ്വ. അശോക് കുമാർ ചൂണ്ടിക്കാട്ടി.
വിധി പ്രഖ്യാപിച്ചശേഷം എന്താണ് ശിക്ഷയെന്ന് പ്രതികൂട്ടില്‍ നിന്ന സൂരജിന് മനസിലായില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെ സഹായത്തോടെ ഒരു അഭിഭാഷകനില്‍ നിന്നാണു ശിക്ഷ എന്താണെന്ന് അറിഞ്ഞത്. കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷം ഉച്ചയ്ക്ക് 1.15ഓടെ സൂരജിനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയി.
അപ്പീല്‍ നല്‍കുമെന്ന് സൂരജിന്റെ അഭിഭാഷകന്
കൊല്ലം: ഉത്ര വധക്കസിലെ വിധി അബദ്ധജഡിലവും അപക്വവുമാണെന്ന് പ്രതിഭാഗം അഭിഭാഷകന് അശോക് കുമാര്‍. പ്രതിയെ ശിക്ഷിക്കാനുള്ള തെളിവുകളില്ലെന്ന് ആവര്‍ത്തിച്ച അഭിഭാഷകന് അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കി. കോടതി നടത്തിയത് ധാര്‍മിക ബോധ്യ പ്രഖ്യാപനം മാത്രമാണെന്നാണ് കുറ്റപ്പെടുത്തല്‍.
സൂരജിന്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നല്‍കാത്തതെന്നാണ് വിചാരണക്കോടതി പറഞ്ഞതെന്നും അഡ്വ. അശോക് കുമാർ ചൂണ്ടിക്കാട്ടി.