തിരുവനന്തപുരം: കൈവിട്ട കേസ് തിരിച്ചു പിടിക്കാനുള്ള അവസാനവട്ട ശ്രമമായിരുന്നു പ്രതിപക്ഷം, പ്രത്യേകിച്ചു ലീഗുകാർ ഇന്നലെ നിയമസഭയിൽ നടത്തിയത്. എന്നേ നിശ്ചയിച്ചുറപ്പിച്ച കാര്യത്തിൽ നിന്ന് ഭരണപക്ഷം പിന്മാറില്ലെന്ന് ഉറപ്പായിരുന്നിട്ടും പോരാട്ടവീര്യത്തിനു കുറവൊന്നുമില്ലായിരുന്നു.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സഹകരണ നിയമ ഭേദഗതി ബില്ലിന്റെ അവതരണഘട്ടം മുതൽ ലീഗ് അംഗങ്ങൾ ഉടക്കിട്ടു. ഹൈക്കോടതി സ്റ്റേ ചൂണ്ടിക്കാട്ടിയും കേന്ദ്ര സഹകരണ നിയമത്തിനു വിരുദ്ധമാണെന്നു വാദിച്ചും യു.എ. ലത്തീഫും എൻ. ഷംസുദ്ദീനും ഉന്നയിച്ച തടസവാദങ്ങൾ മറികടന്നാണു ബിൽ അവതരണഘട്ടത്തിലെത്തിയത്. പിന്നാലെ ചർച്ച തുടങ്ങിയപ്പോഴും ജില്ലാ ബാങ്ക് പ്രസിഡന്റ് കൂടിയായ യു.എ. ലത്തീഫും മുൻ ജീവനക്കാരനായ പി. ഉബൈദുള്ളയുമെല്ലാം ജില്ലാ ബാങ്കിനായി വീറോടെ വാദിച്ചു.
ഓരോ ബാങ്കും എങ്ങനെ പിടിച്ചടക്കാം എന്നു മാത്രം ചിന്തിച്ചാണ് സഹകരണ നിയമ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് കെ.പി.എ. മജീദ് പറഞ്ഞു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതുകൊണ്ട് ഇടപാടുകാർക്ക് എന്തു നഷ്ടമാണുണ്ടാകുന്നതെന്നു ഭരണപക്ഷത്തെ വി. ജോയി ചോദിച്ചു. ജില്ലാ ബാങ്ക് ഭാരവാഹികളെ വിശ്വാസത്തിലെടുത്തു വേണം നടപടിയെന്നായിരുന്നു മറുപടി.
ഹൈക്കോടതി വിധി ഉയർത്തിക്കാട്ടിയാണ് യു.എ. ലത്തീഫ് ജില്ലാ ബാങ്കിനു വേണ്ടി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. ബാങ്ക് ജനറൽ ബോഡി യോഗം മൂന്നു തവണ ചേർന്നു ലയനപ്രമേയം തള്ളിക്കളഞ്ഞതാണ്. മലപ്പുറം ബാങ്കിന്റെ കാര്യത്തിൽ ആറു തവണ ഓർഡിനൻസ് പുറപ്പെടുവിച്ചതിനു ശേഷമാണിപ്പോൾ ബില്ലു കൊണ്ടു വരുന്നത്. പുഴുവിനെ കൊല്ലാൻ ആരെങ്കിലും എ.കെ.- 47 തോക്കെടുക്കുമോ എന്നാണു ലത്തീഫിന്റെ ചോദ്യം.
മലപ്പുറം ബാങ്കിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ലയനത്തിന് അനുകൂലമാണെന്ന സഹകരണമന്ത്രി വി.എൻ. വാസവന്റെ ന്യായം കുറുക്കോളി മൊയ്തീനു ദഹിക്കുന്നില്ല. കേരള നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെ ബഹുഭൂരിപക്ഷം ജീവനക്കാരും എതിരഭിപ്രായം പറഞ്ഞാൽ പിണറായി വിജയൻ രാജി വയ്ക്കുമോ എന്നാണു മൊയ്തീന്റെ ചോദ്യം.
ഭരണപക്ഷത്തിനു വേണ്ടി മുൻ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനാണു ലയനത്തിന് അനുകൂലമായ വാദങ്ങൾ ഉയർത്തിയത്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങൾ ജില്ലാ തട്ട് ഒഴിവാക്കി ദ്വിതല ബാങ്കിംഗ് സന്പ്രദായത്തിലേക്കു വർഷങ്ങൾക്കു മുന്പേ മാറിക്കഴിഞ്ഞതായി കടകംപള്ളി പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പിനു മുന്പേ ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യമാണിത്. പതിമൂന്നു ജില്ലകളും കേരള ബാങ്കിന്റെ ഭാഗമായിക്കഴിഞ്ഞു. മലപ്പുറം മാത്രം മാറി നിൽക്കരുത്.
’കേരള ബാങ്ക് യാഥാർഥ്യമായിക്കഴിഞ്ഞു. ഇതു പകലാണ്. ഇരുട്ടാണെന്നു വാദിച്ചിട്ടു കാര്യമുണ്ടോ?’ കടകംപള്ളി പ്രതിപക്ഷത്തോടായി ചോദിച്ചു. കഴിഞ്ഞ രണ്ടു വർഷവും കേരള ബാങ്ക് പ്രവർത്തന ലാഭം കൈവരിച്ചതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ-റെയിൽ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി ഡോ. എം.കെ. മുനീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന് അത്ര പിടിച്ചില്ല. ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജനങ്ങളുടെ ആശങ്കകൾ തങ്ങൾ പ്രകടിപ്പിക്കുകയാണെന്നായിരുന്നു മുനീറിന്റെ മറുവാദം. ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയെ ഉപദേശിച്ച പ്രായോഗികജ്ഞാനമില്ലാത്ത അക്കാദമീഷ്യർ ഇവിടെയും എത്തിയിട്ടുണ്ടെന്നു മുനീർ പറഞ്ഞു. പ്രളയവും വെള്ളപ്പൊക്കവും സ്ഥിരമായി മാറിയ കേരളത്തിനു യോജിച്ച പദ്ധതിയല്ല സെമി ഹൈ സ്പീഡ് റെയിൽ എന്നായിരുന്നു മുനീറിന്റെ വാദം.
മുനീറിൽനിന്നു പ്രതീക്ഷിച്ച വാക്കുകളല്ല കേട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതിയ ചില ബന്ധങ്ങളാകാം ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന ഒളിയന്പും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. ഉപദേശകരേക്കുറിച്ചു മുനീർ പറഞ്ഞതിനു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഉപദേശത്തിനു നന്ദി, വളരെ നന്ദി.
സമരം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരും തീവ്രവാദികളുമാക്കുന്ന രീതിയാണിപ്പോഴെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതുതന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണിതെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവരായി ചിത്രീകരിക്കേണ്ട. ആ തൊപ്പി നിങ്ങൾക്കു തന്നെയാണ് ചേരുന്നത്. വികസന പദ്ധതികളെ എതിർത്ത ഇടതുപക്ഷത്തിന്റെ പഴയകാല ചരിത്രം ഓർമിപ്പിച്ചു കൊണ്ടു സതീശൻ പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട്് റിപ്പോർട്ട് പുറത്തു വിടണമെന്നും കേന്ദ്ര അനുമതികളെല്ലാം കിട്ടിയതിനു ശേഷമേ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങാവൂ എന്നും സതീശൻ ആവശ്യപ്പെട്ടു. കെ-റെയിലിൽ നിന്നു പിന്നോട്ടില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ഉമ്മൻ ചാണ്ടിയുടെയും കെ.ടി. ജലീലിന്റെയും അവധി അപേക്ഷകൾ സഭയിൽ വന്നപ്പോൾ പി.വി. അൻവറിനെക്കുറിച്ചും അന്വേഷണം ഉണ്ടായി. അൻവറിനെ കുറേക്കാലമായി സഭയിൽ കാണാനില്ലെന്നു പി.ടി. തോമസ് പറഞ്ഞു. അൻവറിന്റെ കാര്യത്തിൽ ചട്ടലംഘനമൊന്നുമില്ലെന്നു പറഞ്ഞു സ്പീക്കർ അക്കാര്യത്തിൽ ഒരു ചർച്ചയ്ക്ക് ഇടംകൊടുത്തില്ല.
സാബു ജോണ്
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സഹകരണ നിയമ ഭേദഗതി ബില്ലിന്റെ അവതരണഘട്ടം മുതൽ ലീഗ് അംഗങ്ങൾ ഉടക്കിട്ടു. ഹൈക്കോടതി സ്റ്റേ ചൂണ്ടിക്കാട്ടിയും കേന്ദ്ര സഹകരണ നിയമത്തിനു വിരുദ്ധമാണെന്നു വാദിച്ചും യു.എ. ലത്തീഫും എൻ. ഷംസുദ്ദീനും ഉന്നയിച്ച തടസവാദങ്ങൾ മറികടന്നാണു ബിൽ അവതരണഘട്ടത്തിലെത്തിയത്. പിന്നാലെ ചർച്ച തുടങ്ങിയപ്പോഴും ജില്ലാ ബാങ്ക് പ്രസിഡന്റ് കൂടിയായ യു.എ. ലത്തീഫും മുൻ ജീവനക്കാരനായ പി. ഉബൈദുള്ളയുമെല്ലാം ജില്ലാ ബാങ്കിനായി വീറോടെ വാദിച്ചു.
ഓരോ ബാങ്കും എങ്ങനെ പിടിച്ചടക്കാം എന്നു മാത്രം ചിന്തിച്ചാണ് സഹകരണ നിയമ ഭേദഗതികൾ കൊണ്ടുവരുന്നതെന്ന് കെ.പി.എ. മജീദ് പറഞ്ഞു. മലപ്പുറം ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതുകൊണ്ട് ഇടപാടുകാർക്ക് എന്തു നഷ്ടമാണുണ്ടാകുന്നതെന്നു ഭരണപക്ഷത്തെ വി. ജോയി ചോദിച്ചു. ജില്ലാ ബാങ്ക് ഭാരവാഹികളെ വിശ്വാസത്തിലെടുത്തു വേണം നടപടിയെന്നായിരുന്നു മറുപടി.
ഹൈക്കോടതി വിധി ഉയർത്തിക്കാട്ടിയാണ് യു.എ. ലത്തീഫ് ജില്ലാ ബാങ്കിനു വേണ്ടി പ്രതിരോധം തീർക്കാൻ ശ്രമിച്ചത്. ബാങ്ക് ജനറൽ ബോഡി യോഗം മൂന്നു തവണ ചേർന്നു ലയനപ്രമേയം തള്ളിക്കളഞ്ഞതാണ്. മലപ്പുറം ബാങ്കിന്റെ കാര്യത്തിൽ ആറു തവണ ഓർഡിനൻസ് പുറപ്പെടുവിച്ചതിനു ശേഷമാണിപ്പോൾ ബില്ലു കൊണ്ടു വരുന്നത്. പുഴുവിനെ കൊല്ലാൻ ആരെങ്കിലും എ.കെ.- 47 തോക്കെടുക്കുമോ എന്നാണു ലത്തീഫിന്റെ ചോദ്യം.
മലപ്പുറം ബാങ്കിലെ ബഹുഭൂരിപക്ഷം ജീവനക്കാരും ലയനത്തിന് അനുകൂലമാണെന്ന സഹകരണമന്ത്രി വി.എൻ. വാസവന്റെ ന്യായം കുറുക്കോളി മൊയ്തീനു ദഹിക്കുന്നില്ല. കേരള നിയമസഭയിലെ വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെ ബഹുഭൂരിപക്ഷം ജീവനക്കാരും എതിരഭിപ്രായം പറഞ്ഞാൽ പിണറായി വിജയൻ രാജി വയ്ക്കുമോ എന്നാണു മൊയ്തീന്റെ ചോദ്യം.
ഭരണപക്ഷത്തിനു വേണ്ടി മുൻ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനാണു ലയനത്തിന് അനുകൂലമായ വാദങ്ങൾ ഉയർത്തിയത്. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങൾ ജില്ലാ തട്ട് ഒഴിവാക്കി ദ്വിതല ബാങ്കിംഗ് സന്പ്രദായത്തിലേക്കു വർഷങ്ങൾക്കു മുന്പേ മാറിക്കഴിഞ്ഞതായി കടകംപള്ളി പറഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പിനു മുന്പേ ഇടതുപക്ഷം പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യമാണിത്. പതിമൂന്നു ജില്ലകളും കേരള ബാങ്കിന്റെ ഭാഗമായിക്കഴിഞ്ഞു. മലപ്പുറം മാത്രം മാറി നിൽക്കരുത്.
’കേരള ബാങ്ക് യാഥാർഥ്യമായിക്കഴിഞ്ഞു. ഇതു പകലാണ്. ഇരുട്ടാണെന്നു വാദിച്ചിട്ടു കാര്യമുണ്ടോ?’ കടകംപള്ളി പ്രതിപക്ഷത്തോടായി ചോദിച്ചു. കഴിഞ്ഞ രണ്ടു വർഷവും കേരള ബാങ്ക് പ്രവർത്തന ലാഭം കൈവരിച്ചതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ-റെയിൽ പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടി ഡോ. എം.കെ. മുനീർ അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത് മുഖ്യമന്ത്രി പിണറായി വിജയന് അത്ര പിടിച്ചില്ല. ജനങ്ങൾക്കിടയിൽ അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജനങ്ങളുടെ ആശങ്കകൾ തങ്ങൾ പ്രകടിപ്പിക്കുകയാണെന്നായിരുന്നു മുനീറിന്റെ മറുവാദം. ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യയെ ഉപദേശിച്ച പ്രായോഗികജ്ഞാനമില്ലാത്ത അക്കാദമീഷ്യർ ഇവിടെയും എത്തിയിട്ടുണ്ടെന്നു മുനീർ പറഞ്ഞു. പ്രളയവും വെള്ളപ്പൊക്കവും സ്ഥിരമായി മാറിയ കേരളത്തിനു യോജിച്ച പദ്ധതിയല്ല സെമി ഹൈ സ്പീഡ് റെയിൽ എന്നായിരുന്നു മുനീറിന്റെ വാദം.
മുനീറിൽനിന്നു പ്രതീക്ഷിച്ച വാക്കുകളല്ല കേട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. പുതിയ ചില ബന്ധങ്ങളാകാം ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതെന്ന ഒളിയന്പും മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. ഉപദേശകരേക്കുറിച്ചു മുനീർ പറഞ്ഞതിനു മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ഉപദേശത്തിനു നന്ദി, വളരെ നന്ദി.
സമരം ചെയ്യുന്നവരെയെല്ലാം ദേശവിരുദ്ധരും തീവ്രവാദികളുമാക്കുന്ന രീതിയാണിപ്പോഴെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതുതന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഏകാധിപതികളുടെ പൊതുസ്വഭാവമാണിതെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷത്തെ വികസനം അട്ടിമറിക്കാൻ ശ്രമിക്കുന്നവരായി ചിത്രീകരിക്കേണ്ട. ആ തൊപ്പി നിങ്ങൾക്കു തന്നെയാണ് ചേരുന്നത്. വികസന പദ്ധതികളെ എതിർത്ത ഇടതുപക്ഷത്തിന്റെ പഴയകാല ചരിത്രം ഓർമിപ്പിച്ചു കൊണ്ടു സതീശൻ പറഞ്ഞു.
കെ-റെയിൽ പദ്ധതിയുടെ വിശദമായ പ്രോജക്ട്് റിപ്പോർട്ട് പുറത്തു വിടണമെന്നും കേന്ദ്ര അനുമതികളെല്ലാം കിട്ടിയതിനു ശേഷമേ സ്ഥലം ഏറ്റെടുക്കാൻ തുടങ്ങാവൂ എന്നും സതീശൻ ആവശ്യപ്പെട്ടു. കെ-റെയിലിൽ നിന്നു പിന്നോട്ടില്ലെന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ഉമ്മൻ ചാണ്ടിയുടെയും കെ.ടി. ജലീലിന്റെയും അവധി അപേക്ഷകൾ സഭയിൽ വന്നപ്പോൾ പി.വി. അൻവറിനെക്കുറിച്ചും അന്വേഷണം ഉണ്ടായി. അൻവറിനെ കുറേക്കാലമായി സഭയിൽ കാണാനില്ലെന്നു പി.ടി. തോമസ് പറഞ്ഞു. അൻവറിന്റെ കാര്യത്തിൽ ചട്ടലംഘനമൊന്നുമില്ലെന്നു പറഞ്ഞു സ്പീക്കർ അക്കാര്യത്തിൽ ഒരു ചർച്ചയ്ക്ക് ഇടംകൊടുത്തില്ല.
സാബു ജോണ്