കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ചതിന് അറസ്റ്റിലായ മോന്സൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇടപെട്ടതായി പരാതി.
തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ് ക്രൈം ബ്രാഞ്ചിന് നല്കിയ പരാതിയിലാണ് സുധാകരന്റെ ഇടപെടല്‍ സംബന്ധിച്ച് പരാമര്‍ശമുള്ളത്. വിദേശത്തുനിന്നും പുരാവസ്തു ഇടപാടുകളുടെ പേരില്‍ ലഭിച്ച 2.60 ലക്ഷം കോടി രൂപ പിന്‍വലിക്കാനുള്ള ‘ഫെമ’ നിയമപ്രകാരമുള്ള തടസം നീക്കാന്‍ സുധാകരന് ഇടപെടുമെന്ന് മോന്സണ് അനൂപടക്കം പണം നല്കിയവരോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇവര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ 2018 നവംബര്‍ 22ന് ഉച്ചക്ക് രണ്ടിന് സുധാകരന്റെ സാന്നിധ്യത്തില്‍ നിക്ഷേപകരുടെ ഒരു കൂടിക്കാഴ്ച മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടന്നിരുന്നു.
ഫെമ പ്രകാരം തടഞ്ഞുവച്ച പണം പിന്‍വലിക്കാന്‍ പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റിയെ ഇടപെടുത്താമെന്നും സുധാകരന് അന്ന് ഉറപ്പു നല്‍കിയതായും പരാതിയില്‍ പറയുന്നു. കൂടാതെ ഡല്‍ഹിയിലെ ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ ഗുപ്ത അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് നല്കാന് 25 ലക്ഷം രൂപ താന്‍ മോന്സന് നല്കിയതും സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും അനൂപിന്റെ പരാതിയിലുണ്ട്.
കെ. സുധാകരന് എംപി എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പരാതിക്കാര്‍ പറയുന്ന സമയം അദ്ദേഹം എംപി ആയിരുന്നില്ല. അതേസമയം, സുധാകരന്റെ പേരു പരാമര്‍ശിക്കുന്ന പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുധാകരനും ഇയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇന്നലെ പുറത്തുവന്നു.
തൃശൂര്‍ സ്വദേശി അനൂപ് വി. അഹമ്മദ് ക്രൈം ബ്രാഞ്ചിന് നല്കിയ പരാതിയിലാണ് സുധാകരന്റെ ഇടപെടല്‍ സംബന്ധിച്ച് പരാമര്‍ശമുള്ളത്. വിദേശത്തുനിന്നും പുരാവസ്തു ഇടപാടുകളുടെ പേരില്‍ ലഭിച്ച 2.60 ലക്ഷം കോടി രൂപ പിന്‍വലിക്കാനുള്ള ‘ഫെമ’ നിയമപ്രകാരമുള്ള തടസം നീക്കാന്‍ സുധാകരന് ഇടപെടുമെന്ന് മോന്സണ് അനൂപടക്കം പണം നല്കിയവരോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇവര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ 2018 നവംബര്‍ 22ന് ഉച്ചക്ക് രണ്ടിന് സുധാകരന്റെ സാന്നിധ്യത്തില്‍ നിക്ഷേപകരുടെ ഒരു കൂടിക്കാഴ്ച മോന്‍സന്റെ കലൂരിലെ വീട്ടില്‍ നടന്നിരുന്നു.
ഫെമ പ്രകാരം തടഞ്ഞുവച്ച പണം പിന്‍വലിക്കാന്‍ പാര്‍ലമെന്റ് അക്കൗണ്ട്സ് കമ്മിറ്റിയെ ഇടപെടുത്താമെന്നും സുധാകരന് അന്ന് ഉറപ്പു നല്‍കിയതായും പരാതിയില്‍ പറയുന്നു. കൂടാതെ ഡല്‍ഹിയിലെ ഇതു സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ ഗുപ്ത അസോസിയേറ്റ്സ് എന്ന സ്ഥാപനത്തിന് നല്കാന് 25 ലക്ഷം രൂപ താന്‍ മോന്സന് നല്കിയതും സുധാകരന്റെ സാന്നിധ്യത്തിലായിരുന്നുവെന്നും അനൂപിന്റെ പരാതിയിലുണ്ട്.
കെ. സുധാകരന് എംപി എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പരാതിക്കാര്‍ പറയുന്ന സമയം അദ്ദേഹം എംപി ആയിരുന്നില്ല. അതേസമയം, സുധാകരന്റെ പേരു പരാമര്‍ശിക്കുന്ന പരാതിയും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സുധാകരനും ഇയാളും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങളും ഇന്നലെ പുറത്തുവന്നു.