തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര, ലോ ഫ്ലോർ ബസുകളിലും ബംഗളൂരിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇ ബൈക്ക്, ഇ സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ദീർഘദൂര യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. യാത്രക്കാർക്ക് ബസിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർയാത്ര സാധിക്കും. നവംബർ ഒന്നുമുതൽ ഇതിനുള്ള സൗകര്യമൊരുക്കും.
അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്കു പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.
ദീർഘദൂര യാത്രക്കാരുടെ ആവശ്യം പരിഗണിച്ച്, ഒരു നിശ്ചിത തുക ഈടാക്കിയാണ് ഇത് അനുവദിക്കുന്നത്. യാത്രക്കാർക്ക് ബസിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർയാത്ര സാധിക്കും. നവംബർ ഒന്നുമുതൽ ഇതിനുള്ള സൗകര്യമൊരുക്കും.
അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രയ്ക്കു പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നു മന്ത്രി പറഞ്ഞു.