കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി നിരോധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ തീരുമാനം. ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു സര്‍ക്കാര്‍ ഫെബ്രുവരി 23ന് ഇറക്കിയ വിജ്ഞാപനത്തിനെതിരേ ഹരിയാനയിലെ ജംഗ്ലീ ഗെയിംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉള്‍പ്പെടെ നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.
റമ്മി ഒരു ഗെയിം ഓഫ് സ്കില്‍ ആണെന്ന് സത്യനാരായണ കേസിൽ ഉള്‍പ്പെടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണം വച്ചാണ് ഗെയിം നടത്തുന്നതെന്നും ഇതു ചൂതാട്ടമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ 1960ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷന്‍ 14 എയില്‍ കഴിവിനാണ് പ്രാധാന്യമെങ്കില്‍ അത്തരം ഗെയിമുകള്‍ക്ക് നിയന്ത്രണം പറ്റില്ലെന്നാണു പറയുന്നത്.
റമ്മി കഴിവ് അനിവാര്യമായ ഗെയിമാണ്. ആ നിലയ്ക്ക് പണം വച്ചാണോ ഗെയിം എന്നതു പ്രസക്തമല്ല. പണം വച്ചു കളിച്ചാലും ഇല്ലെങ്കിലും റമ്മി എന്നത് വൈദഗ്ധ്യം വേണ്ട ഗെയിമാണ്. മാത്രമല്ല, ഓണ്‍ലൈന്‍ റമ്മിയെ ഒരു വിജ്ഞാപനത്തിലൂടെ നിയമത്തിലുള്‍പ്പെടുത്തിയ നടപടി വ്യര്‍ഥമാണ്.
ബിസിനസ് എന്ന നിലയില്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ അവസരം ഒരുക്കുന്നതിനെ തടയാനാവില്ല. അതു ഭരണഘടന ഉറപ്പു നല്കുന്ന തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഈ വിജ്ഞാപനം റദ്ദാക്കിയത്.
റമ്മി ഒരു ഗെയിം ഓഫ് സ്കില്‍ ആണെന്ന് സത്യനാരായണ കേസിൽ ഉള്‍പ്പെടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പണം വച്ചാണ് ഗെയിം നടത്തുന്നതെന്നും ഇതു ചൂതാട്ടമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ 1960ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷന്‍ 14 എയില്‍ കഴിവിനാണ് പ്രാധാന്യമെങ്കില്‍ അത്തരം ഗെയിമുകള്‍ക്ക് നിയന്ത്രണം പറ്റില്ലെന്നാണു പറയുന്നത്.
റമ്മി കഴിവ് അനിവാര്യമായ ഗെയിമാണ്. ആ നിലയ്ക്ക് പണം വച്ചാണോ ഗെയിം എന്നതു പ്രസക്തമല്ല. പണം വച്ചു കളിച്ചാലും ഇല്ലെങ്കിലും റമ്മി എന്നത് വൈദഗ്ധ്യം വേണ്ട ഗെയിമാണ്. മാത്രമല്ല, ഓണ്‍ലൈന്‍ റമ്മിയെ ഒരു വിജ്ഞാപനത്തിലൂടെ നിയമത്തിലുള്‍പ്പെടുത്തിയ നടപടി വ്യര്‍ഥമാണ്.
ബിസിനസ് എന്ന നിലയില്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ അവസരം ഒരുക്കുന്നതിനെ തടയാനാവില്ല. അതു ഭരണഘടന ഉറപ്പു നല്കുന്ന തൊഴില്‍ ചെയ്തു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഈ വിജ്ഞാപനം റദ്ദാക്കിയത്.