നാദാപുരം: തൂണേരി പഞ്ചായത്തിലെ പേരോട് നാലുവയസുള്ള രണ്ടു കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ഇവരെ നാദാപുരം പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സിസി യുപി സ്കൂള്‍ പരിസരത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഇരട്ടക്കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരാണു മരിച്ചത്. അമ്മ സുബീന മുംതാസിനെ (31) കൊലപാതകക്കുറ്റം ചുമത്തി നാദാപുരം സിഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തു.
രാത്രി പത്തോടെ മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ ബന്ധുവായ യുവതിയെ സുബീന ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വാണിമേൽ സ്വദേശിനി വിവരം പേരോട്ടെ യുവാവിനെ അറിയിക്കുകയും യുവാവ് വീട്ടിലെത്തി ഭർതൃ മാതാവിനോട് സുബീനയെ ക്കുറിച്ച് അന്വേഷിക്കുകയുമായിരുന്നു. സുബീനയെയും മക്കളെയും വീട്ടിനകത്ത് കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണു മൂന്നുപേരെയും കിണറ്റിൽ കണ്ടെത്തിയത്.
രണ്ടു കുട്ടികളെയും നാട്ടുകാർ കിണറിൽ ഇറങ്ങി മുങ്ങി എടുക്കുകയായിരുന്നു. കിണറിലെ മോട്ടറിന്റെ പിവിസി പൈപ്പിൽ പിടിച്ചുനിന്ന നിലയിലായിരുന്നു സുബീന. രാത്രി ഒൻപതിനാണ് സുബീന കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണു വിവരം പുറത്തറിഞ്ഞത്.
യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു വിധേയയാക്കി. ഇതിനു പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി ജയിലിലേക്കു അയച്ചു.
ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സിസി യുപി സ്കൂള്‍ പരിസരത്തെ മഞ്ഞാംപുറത്ത് റഫീഖിന്റെ ഇരട്ടക്കുട്ടികളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവരാണു മരിച്ചത്. അമ്മ സുബീന മുംതാസിനെ (31) കൊലപാതകക്കുറ്റം ചുമത്തി നാദാപുരം സിഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തു.
രാത്രി പത്തോടെ മക്കളെ കിണറ്റില്‍ എറിഞ്ഞതായും താന്‍ കിണറ്റില്‍ ചാടി മരിക്കുകയാണെന്നും വാണിമേലിലെ ബന്ധുവായ യുവതിയെ സുബീന ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് വാണിമേൽ സ്വദേശിനി വിവരം പേരോട്ടെ യുവാവിനെ അറിയിക്കുകയും യുവാവ് വീട്ടിലെത്തി ഭർതൃ മാതാവിനോട് സുബീനയെ ക്കുറിച്ച് അന്വേഷിക്കുകയുമായിരുന്നു. സുബീനയെയും മക്കളെയും വീട്ടിനകത്ത് കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിലാണു മൂന്നുപേരെയും കിണറ്റിൽ കണ്ടെത്തിയത്.
രണ്ടു കുട്ടികളെയും നാട്ടുകാർ കിണറിൽ ഇറങ്ങി മുങ്ങി എടുക്കുകയായിരുന്നു. കിണറിലെ മോട്ടറിന്റെ പിവിസി പൈപ്പിൽ പിടിച്ചുനിന്ന നിലയിലായിരുന്നു സുബീന. രാത്രി ഒൻപതിനാണ് സുബീന കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞത്. ഒരു മണിക്കൂറിലേറെ കഴിഞ്ഞാണു വിവരം പുറത്തറിഞ്ഞത്.
യുവതിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു വിധേയയാക്കി. ഇതിനു പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി ജയിലിലേക്കു അയച്ചു.